കുളത്തൂപ്പുഴ: പിണറായി സർക്കാരിന്‍റെ എട്ടു വർഷത്തെ ഭരണം കേരളത്തിലെ ജനജീവിതം താറുമറാക്കിയതായി കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ. കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ നടന്ന സാം ഉമ്മന്‍റെ നാല്പതാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന കാരുണ്യ പദ്ധതി പിണറായി സർക്കാർ താറുമാറാക്കി. ഇതുമൂലം ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ചികിത്സാ സഹായം നിലച്ചു. പെൻഷൻ പോലും സമയത്ത് നൽകാൻ പിണറായി സർക്കാരിന് കഴിയാത്ത സ്ഥിതിയാണ്. ദുരിതാശ്വാസനിധിയിൽ നിന്ന് സാധാരണക്കാർക്ക് ലഭിക്കേണ്ട അടിയന്തര സഹായം ലഭിക്കുന്നില്ല. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പീഡനം മൂലം ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്‍റെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം.

പി. ദിവ്യയെ അറസ്റ്റ് ചെയ്യാതിരിക്കുന്നത് ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ. മാത്യുജോർജ് അധ്യക്ഷത വഹിച്ചു.

സി. മോഹനൻപിള്ള, റോയി ഉമ്മൻ, അബ്ദുറഹ്മാൻ, കുളക്കട രാജു, വിശ്വജിത്ത്, കെ. അനിൽ, ഈച്ചം വീട്ടിൽ നയാസ് മുഹമ്മദ്, ബിജു മൈനാഗപ്പള്ളി, ഏബ്രഹാം മാത്യു, ഗീതാ സുകുനാഥ്, കെ. റജി, സ്റ്റാൻസി രത്‌നാകരൻ, ആർ. ഉഷാകുമാരി, ബേബി മാത്യു, ഐലിൻ അന്‍റണി, കോടിയായിട്ട് ബാലകൃഷ്ണപിള്ള, ശശിധരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.