അഞ്ചല്‍: ഏരൂർ പഞ്ചായത്തിലെ വാർഡ് വിഭജനത്തിൽ അശാസ്ത്രീയതയും അപാകതയും ചൂണ്ടി കാട്ടി കോൺഗ്രസ് പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചാണ് പ്രതിഷേധിച്ചത്.

വാർഡ് വിഭജന നടപടികൾ ആരംഭിച്ചപ്പോൾ പഞ്ചായത്ത്‌ സെക്രട്ടറി, പ്രസിഡന്‍റ് എന്നിവരെ കണ്ട് നിർദേശങ്ങൾ അറിയിച്ചിരുന്നു. മാനദണ്ഡങ്ങൾ ലംഘിച്ച് ഇടത് നേതാക്കൾക്ക് വിജയിക്കാൻ കഴിയും വിധം വാർഡ് വിഭജനം നടത്തിയതായി കോൺഗ്രസ് ആരോപിക്കുന്നു.

ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷൻ, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകുമെന്നും പ്രതിഷേധം തുടരുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. പി.ബി. വേണുഗോപാൽ, പി.ടി. കൊച്ചുമ്മച്ചൻ, ഗീവർഗീസ്, നെട്ടയം സുജി, റാഫി തോട്ടംമുക്ക് എന്നിവർ നേതൃത്വം നൽകി. പരാതിയുള്ളവർക്ക് ജില്ലാ കളക്ടറെ സമീപിക്കാമെന്ന് പഞ്ചായത് സെക്രട്ടറി വിനയൻ പറഞ്ഞു.