കാഞ്ഞങ്ങാട്: കാര്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യവകുപ്പ് നടത്തുന്ന ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജനകീയ കാന്‍സര്‍ പ്രതിരോധ കാമ്പയിന്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്.എന്‍. സരിത നിര്‍വഹിച്ചു. നഗരസഭ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി. സരസ്വതി അധ്യക്ഷത വഹിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് ദിനാചരണ സന്ദേശം നല്‍കി. നടി സി.പി. ശുഭ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഐസിഡിഎസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്. ചിത്രലേഖ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സച്ചിന്‍ സെല്‍വ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ഷാന്‍റി, ഡപ്യുട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സന്തോഷ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ്, ജില്ലാ എംസിഎച്ച് ഓഫീസര്‍ എം. ശോഭ എന്നിവര്‍ പങ്കെടുത്തു. ജില്ലാശുപത്രി ഓങ്കോളജിസ്റ്റ് ഡോ. രാജു മാത്യു സിറിയക് സെമിനാര്‍ നയിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജ സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.

നവകേരളം കര്‍മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്‍റെ ഭാഗമായി ശൈലി ആപ്പ് വഴി കാസര്‍ഗോഡ് ജില്ലയില്‍ ആരോഗ്യ വകുപ്പ് നടത്തിയ സ്‌ക്രീനിംഗിന്‍റെ ഭാഗമായി 5,99,702 സ്‌ക്രീനിംഗ് നടത്തിയതില്‍ ആദ്യഘട്ടത്തില്‍ 33,928 പേര്‍ക്ക് സ്തനാര്‍ബുദ സാധ്യതയും 5148 പേര്‍ക്ക് ഗര്‍ഭാശയ ഗള കാന്‍സര്‍ രോഗസാധ്യത ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവരില്‍ 1267 ആളുകള്‍ മാത്രമാണ് തുടര്‍ പരിശോധനയ്ക്ക് സന്നദ്ധമായിരുന്നത്. ബഹുഭൂരിപക്ഷവും പരിശോധനയ്ക്ക് എത്തുന്നില്ല. ഭയം, ആശങ്ക തുടങ്ങിയ നിരവധി കാരണങ്ങളാല്‍ പല കാന്‍സര്‍ രോഗികളും അവസാന ഘട്ടങ്ങളിലാണ് ചികിത്സയ്ക്കായി ആശുപത്രികളില്‍ എത്തുന്നത്.

ഗര്‍ഭാശയ ഗളാര്‍ബുദം, സ്തനാര്‍ബുധം തുടങ്ങിയവ നേരത്തെ കണ്ടുപിടിക്കാനും പ്രതിരോധിക്കുന്നതിന്‍റെയും ഭാഗമായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത് . ഇതിന്‍റെ ഭാഗമായി 30 വയസിനു മുകളില്‍ പ്രായമുള്ള ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ സ്ത്രീകളെയും സൗജന്യമായി സ്‌ക്രീനിംഗ് ചെയ്തു. എപിഎല്‍ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ സ്വമേധയാ സ്‌ക്രീനിംഗ് ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

സാമൂഹിക പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കായി സ്ത്രീകളിലൂടെ എന്ന പ്രചരണ പരിപാടി വഴി ബോധവത്കരണ നിര്‍ണയ പരിപാടി കളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കും. മാര്‍ച്ച് എട്ട് വരെ 30 വയസിനു മുകളിലുള്ള സ്ത്രീകളിലെ അര്‍ബുദ പരിശോധനാ പരിപാടിയായ കാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്‍ നടത്തും.