കണ്ണൂർ: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്‍റെ ഭാഗമായുള്ള പരിപൂർണ സാക്ഷരതാ പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ 6260 പേർ മികവുത്സവം സാക്ഷരതാ പരീക്ഷ എഴുതി. 420 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ പഠിതാക്കൾ ആവേശത്തോടെ പങ്കെടുത്തു. ജനപ്രതിനിധികൾ, റിസോഴ്സ് പേഴ്സന്മാർ, പ്രേരക്മാർ, ഇൻസ്ട്രക്‌ടർമാർ തുടങ്ങിയവർ പരീക്ഷയ്ക്ക് നേതൃത്വം നല്കി. സ്കൂളുകൾ, കമ്യൂണിറ്റി ഹാളുകൾ, വിദ്യാകേന്ദ്രങ്ങൾ, വായനശാലകൾ,വീടുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പരീക്ഷ നടന്നത്.

പദ്ധതിയുടെ ഭാഗമായി നടത്തിയ ഡിജിറ്റൽ സർവേയിലൂടെ 9029 പഠിതാക്കളെയാണ് കണ്ടെത്തിയത്. പഠിതാക്കളിൽ 7100 പേർ ക്ലാസുകളിൽ എത്തി. പരിശീലനം ലഭിച്ച വോളണ്ടറി ഇൻസ്ട്രക്‌ടർമാരാണ് ക്ലാസുകൾക്ക് നേതൃത്വം നല്കിയത്. പരീക്ഷ എഴുതിയവരിൽ 6240 സ്ത്രീകളും 340 പുരുഷന്മാരും ആയിരുന്നു. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 952 പേരും പട്ടിക പട്ടികജാതി വിഭാഗത്തിൽപ്പെട്ട 291 പേരും പരീക്ഷ എഴുതി. അഴീക്കോട് പഞ്ചായത്തിലെ 86 വയസുള്ള പ്രേമജയാണ് പ്രായം കൂടിയ പഠിതാവ്.