കണ്ണൂർ: ടൗൺ പോലീസ് എസ്എച്ച്ഒയ്ക്കെതിരേ താവക്കര സ്വദേശിനി നൽകിയ പരാതിയിൽ കണ്ണൂർ വനിതാ പോലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് കേസ് തീർപ്പാക്കിയത്.

ഇക്കഴിഞ്ഞ ജനുവരി 27ന് എസ്എച്ച്ഒ തന്‍റെ കാർ തടഞ്ഞുനിർത്തി മർദിച്ചതായാണ് പിസി റസിയയുടെ പരാതി. കമ്മീഷൻ കണ്ണൂർ പോലീസ് കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങി. ജനുവരി 27ന് കണ്ണൂർ അംശം ബേക്കറി ഗോഡൗണിന് സമീപം നടന്നുവരികയായിരുന്ന എസ്എച്ച്ഒയെ പരാതി ക്കാരി ഉൾപ്പെടെയുള്ളവർ ആയുധം ഉപയോഗിച്ച് മർദിച്ചതായി റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.

എന്നാൽ പരാതിക്കാരി സ്റ്റേഷനിലെത്തി ജാമ്യമെടുത്തില്ല. മറ്റ് പ്രതികൾ ജാമ്യം എടുത്തു. അതേ ദിവസം തന്നെ എസ്എച്ച്ഒ ബിനുമോഹൻ തന്‍റെ കാർ തടഞ്ഞുനിർത്തി തന്നെ ഉപദ്രവിച്ചതായി പരാതിക്കാരി അറിയിച്ചു. ഇതാണ് വനിതാ പോലീസ് അന്വേഷിക്കുന്നത്. പരാതിക്കാരി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാറുണ്ടെന്നും പോലീസ് അറിയിച്ചു. പരാതിക്കാരിയും എതിർക്ഷിയും തമ്മിൽ മുൻവൈരാഗ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.