വെള്ളമുണ്ട: ഫാഷൻ ഷോ റാന്പുകളിൽ തിളങ്ങി എയുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി നൈക ഷൈജിത്ത്. ആറുമാസം മുന്പ് ഫാഷൻ രംഗത്ത് എത്തിയ നൈക ഇപ്പോൾ ഡിസൈനർ ഷോകളിൽ താരം.

25 ഓളം റാന്പുകളിലാണ് നൈക ഇതുവരെ ചുവടുവച്ചത്. മത്സര ഇനമായ പേജന്‍റ് ഷോകളേക്കാൾ കൂടുതലായി ഡിസൈനർ ഷോകളിലാണ് നൈക പങ്കെടുക്കുന്നത്. എറണാകുളത്തെ ബിയാട്രിക്സ് മോഡലിംഗ് കന്പനിയുടെ ഒഫീഷ്യൽ കിഡ്സ് മോഡലായ നൈക നിരവധി ഡിസൈനർ ഷോകളിൽ ഷോ ഓപ്പണറായും ഷോ സ്റ്റോപ്പറായും പങ്കെടുത്തിട്ടുണ്ട്.

ബിയാട്രിക്സ് കന്പനി സിഇഒയും റോയൽ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പുമായ ഹിന എൽസയുടെ ശിക്ഷണത്തിലാണ് നൈക നേട്ടങ്ങൾ കൊയ്യുന്നത്. പെരിന്തൽമണ്ണയിൽ നടന്ന ഗ്ലാം ഗാല-2025 ഫാഷൻ ഷോയിൽ ടൈറ്റിൽ വിന്നറായിരുന്നു നൈക തിരുപ്പൂരിൽ നടന്ന പ്രിൻസസ് പേൾ ഐക്കണ്‍ ഓഫ് ഇന്ത്യ മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായി.

കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുകയാണ് നൈക.

ഒരു തമിഴ് സിനിമയിൽ നായികയുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനു അവസരവും നൈകയെ തേടിയെത്തിയിട്ടുണ്ട്. വെള്ളമുണ്ട സ്വദേശിയും എടവക പഞ്ചായത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുമായ വി.എം. ഷൈജിത്തിന്‍റെയും വെള്ളമുണ്ട അൽകറാമ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ ദിവ്യയുടെയും മകളാണ്.