"ലൈഫ് 24' പരിശീലനം സമാപിച്ചു
Sunday, September 22, 2024 5:17 AM IST
നിലമ്പൂര്‍: നിത്യജീവിത സാഹചര്യങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്നതിനും വിദ്യാര്‍ഥികളില്‍ ജീവിത നൈപുണികളുടെ വികാസവും അതുവഴി സാമൂഹിക പുരോഗതി നേടുന്നതിനുമായി സമഗ്രശിക്ഷാ കേരള നടപ്പാക്കുന്ന "ലൈഫ് 24' (ലൈഫ് സ്കില്‍ ഫോര്‍ ഫ്യൂച്ചര്‍ എംപവര്‍മെന്‍റ്) നിലമ്പൂര്‍ ബിആര്‍സിതല ത്രിദിന പരിശീലനം സമാപിച്ചു.

യുനെസ്കോ ജീവിത നൈപുണികളെ ശാസ്ത്രീയമായി നിര്‍വചിച്ചിട്ടുള്ള ദൈനംദിന ജീവിതത്തില്‍ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങളെ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവ് വിദ്യാര്‍ഥി നേടിയെടുക്കുന്നതിന് പ്രധാനപ്പെട്ട ചില തൊഴില്‍ മേഖലകളിലെ അവശ്യധാരണ വിദ്യാര്‍ഥിയില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്.

കൃഷി (കൃഷിക്കൂട്ടം), പാചകം (രസക്കൂട്ട്), പ്ലമ്പിംഗ് (ജലം ജീവിതം) തുടങ്ങിയ മേഖലകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലമ്പൂര്‍ ബിആര്‍സിയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ 40 വിദ്യാര്‍ഥികളെയാണ് ആദ്യഘട്ടത്തില്‍ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. മൂന്നു ദിവസത്തെ പരിശീലന പരിപാടിയായിരുന്നു. നിലമ്പൂര്‍ പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു.


നിലമ്പൂര്‍ ബിപിസി മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ബിപിസി മനോജ് കുമാര്‍ പങ്കാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മാനവേദന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ റുഖിയ അധ്യക്ഷത വഹിച്ചു.

ടി.പി.രമ്യ, പി. രേഖ, എം.പി. ഷീജ, റിസോഴ്സ് പേഴ്സണ്‍മാരായ ഒ.പി. ബിന്ദു, സത്യ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.