വന്യമൃഗശല്യം: കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കണമെന്ന്
Sunday, September 22, 2024 5:17 AM IST
പെരിന്തല്‍മണ്ണ: മലയോര മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന രൂക്ഷമായ വന്യമൃഗശല്യത്തിന് അടിയന്തര പ്രാധാന്യത്തോടെ പരിഹാരം കാണണമെന്നും കര്‍ഷകരുടെ ജീവനും സ്വത്തിനും കൃഷിക്കും സംരക്ഷണം നല്‍കണമെന്നും അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെരിന്തല്‍മണ്ണയില്‍ അതുല്‍കുമാര്‍ അഞ്ചാന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം കിസാന്‍സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, കിസാന്‍സഭ സംസ്ഥാന സെക്രട്ടറിമാരായ കെ.വി. വസന്ത്കുമാര്‍, പി. തുളസിദാസ് മേനോന്‍, ബികെഎംയു ജില്ലാ സെക്രട്ടറി ഒ.കെ. അയ്യപ്പന്‍, സ്വാഗതസംഘം കണ്‍വീനര്‍ എം.ആര്‍. മനോജ്, സ്വാഗതസംഘം ചെയര്‍മാന്‍ ഇ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്‍റ് നിയാസ് പുളിക്കലകത്ത് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. എം.എ. അജയകുമാര്‍, കെ.ടി. അബ്ദുറഹിമാന്‍, നാസര്‍ ഡിബോണ, പി.വി. ഉഷ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.


എം.കെ. പ്രദീപ് മേനോന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും ടി. അബു പ്രമേയങ്ങളും അവതരിപ്പിച്ചു. സി.ടി. ഫാറൂഖ് രക്തസാക്ഷി പ്രമേയവും വി. എ. റസാഖ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. 16 മണ്ഡലങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ഭാരവാഹികളായി നിയാസ് പുളിക്കലകത്ത് (പ്രസിഡന്‍റ്), ഇ. സൈതലവി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനം 39 അംഗ ജില്ലാ കമ്മിറ്റിയെയും 26 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.