കുഴല്‍പ്പണം പിടികൂടി
Wednesday, May 1, 2024 8:13 AM IST
പാണ്ടിക്കാട്: രേഖകളില്ലാതെ കടത്തിയ 16.83 ലക്ഷം കുഴല്‍പ്പണവുമായി യുവാവ് പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍. വള്ളുവമ്പ്രം സ്വദേശി എടത്തൊടി ഷമീര്‍ (38)ആണ് പിടിയിലായത്.

ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍, പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ.കെ. സജീവ് എന്നിവര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിപിന്‍ കെ. വേണുഗോപാലും സംഘവും ഒറവംപുറംപാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് ഷമീര്‍ പിടിയിലായത്.

പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. എസ്എമാരായ മോഹന്‍ദാസ്, ജയരാജന്‍, എസ്‌സിപിഒമാരായ ഷൈലേഷ് ജോണ്‍, ഷമീര്‍, ഷൈജു, സിപിഒമാരായ രാജേഷ്, അരുണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.