പൂന്തുറ: കേന്ദ്ര സര്‍ക്കാര്‍ ആഴക്കടല്‍ ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കത്തിനെതിരേ ശക്തമായ വിമര്‍ശനവുമായി വീണ്ടും തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ആഴക്കടല്‍ ഖനനം സുനാമി പോലെ തീരദേശ ജനതയെ ബാധിക്കുമെന്ന് ആര്‍ച്ച്ബിഷപ് തോമസ് ജെ. നെറ്റോ.
കടലിനെ ഒരു വില്‍പ്പനച്ചരക്കായി കാണുന്നത് പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.

ആഴക്കടല്‍ ഖനനത്തില്‍ പുനരാലോചനയും വിശദമായ പഠനവും നടത്തേണ്ടതുണ്ട്. അതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ തീരദേശ ജനതയെ മുന്നണികള്‍ അവഗണിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

കടല്‍ ഖനനത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ആ ശ്രമങ്ങള്‍ക്കൊപ്പം തിരുവനന്തപുരം ലത്തീന്‍ അതിരൂപത നില്‍ക്കുമെന്നും ആര്‍ച്ച് ബിഷപ്പ് ഉറപ്പുനല്‍കി. മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ പൂന്തുറയില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.