വെഞ്ഞാറമൂട്: പുതിയ തലമുറയെ ചേർത്തുപിടിക്കുവാനും നാടിന്‍റെ സാംസ്കാരികപരമായ പൈതൃകത്തെ പരിചയപ്പെടുത്താനും മുസ്‌ലിം അസോസിയേഷൻ കോളജ് ഓഫ് എൻജിനീയറിംഗ് കേരളത്തിന്‍റെ കഴിഞ്ഞ 50 വർഷത്തെ പൈതൃകം ഉൾപ്പെടുത്തിക്കൊണ്ട് വിന്‍റേജ് ഡേ ആയ "വേരുകൾ തേടി' എന്ന പരിപാടി സംഘടിപ്പിച്ചു.

മുസ്‌ലിം അസോസിയേഷൻ പ്രസിഡന്‍റ് ജനാബ് നാസർ കടയറയു‌‌ടെ അധ്യക്ഷതയിൽ ചല ച്ചിത്ര നടി ഷീല ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 50 വർഷത്തെ കേരള ചരിത്രത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നമ്പി നാരായണൻ, അടൂർ ഗോപാലകൃഷ് ണൻ, നഞ്ചിയമ്മ, കെ.സി. ശ്രീരാം എന്നിവരെ വേദിയിൽ ആദരിച്ചു.

മുസ്‌ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി ജനറൽ അബ്ദുൾ ലത്തീഫ്, ട്രഷറർ ഹഫീസ് കോളജ് ഡയറക്ടർ ഡോ. മാർ ശിഹാബ്, ഡോ. പ്രവീൺകുമാർ, വിവിധ വകുപ്പ് മേധാവികളായ സാജിത പ്രേമലക്ഷ്മി, അഭയ, ഷെഫിൻ, രാജി, അമൽ പ്രതാപ്, അഹമ്മദ് ഷാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കഴിഞ്ഞ 300 കൊല്ലത്തെ പഴമയെ ഉൾപ്പെടുത്തിക്കൊണ്ട് വേദഗ്രന്ഥങ്ങൾ, ഗ്രാമഫോണുകൾ, ആദ്യകാല മാഗ്നെറ്റിക് ടേപ്പുകൾ അടങ്ങുന്ന ആയിരം വർഷം പഴക്കമുള്ള പൈതൃക വസ്തുക്ക ളുടെ പ്രദർശനവും പ്രത്യേക ആകർഷണമായി.