കാര്യവട്ടം: പരാധീനതകളേയും പരിമിതികളേയും വെല്ലുവിളിയായി ഏറ്റെടുത്ത് വിതുര സര്‍ക്കാര്‍ സ്‌കൂളിലെ താരങ്ങള്‍ ഇന്നലെ കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയത് നാലു സ്വര്‍ണം.

നാലും നേടിയത് ത്രോ ഇനങ്ങളിലും. വിതുര ഗവ. വിഎച്ച്എച്ച്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാര്‍ത്തിക്ക് ജൂണിയര്‍ ആണ്‍കുട്ടികളുടെ ഷോട്ട്പുട്ടിലും ഹാമര്‍ ത്രോയിലും സ്വര്‍ണം നേടിയപ്പോള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ബി.എൻ. അഭയ് സബ് ജൂണിയര്‍ വിഭാഗത്തിലെ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും സ്വര്‍ണത്തിന് ഉടമായി.

പെയിന്‍റിംഗ് തൊ ഴില്‍ ചെയ്യുന്ന ബിനല്‍ രാജിന്‍റെയും നിഷയുടെയും മകനാണ് എട്ടാം ഈ ക്ലാസുകാരന്‍. മേളയില്‍ ഇതുകൂടാതെ വിതുരയുടെ താരങ്ങള്‍ രണ്ട് വെങ്കലവും നേടി 22 പോയിന്‍റോടെ സ്‌കൂള്‍തലത്തില്‍ രണ്ടാം സ്ഥാനത്താണ് പാലോട് സബ് ജില്ലാ കായിക മേളയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി വിതുര സ്‌കൂളിനാണ് ഒന്നാം സ്ഥാനം.

മലയോര മേഖലയായ, സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന വിതുര സ്‌കൂളിലെ ഈ കുട്ടികളുടെ മെഡല്‍ നേട്ടത്തി ന് തിളക്കമേറെയാണ്.