വെള്ളറട: വെള്ളറടയിലെ ഗ്രാമീണ മേഖലകളിൽ തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ രണ്ടിങ്ങളിലായി മതിൽ തകർന്നു വീണ് അപകടം. വെള്ളറട സത്യദാസ് നഗര്‍ റോഡിന് സമീപം ജിജോ ഡ്രൈവിംഗ് സ്‌കൂളിന്‍റെ കാര്‍ ഷെഡിന് സമീപത്തെ മതില്‍ക്കെട്ട് തകര്‍ന്ന് വീണു.

ഡ്രൈവിംഗ് സ്കൂളിലെ വാഹനങ്ങളുടെ മുകളിലേക്കായിരുന്നു മതിൽ തകർന്നു വീണത്. നിരവധി വാഹനങ്ങൾ നശിച്ചതായി ഉടമപറഞ്ഞു. സമീപത്തെ രാജുവിന്‍റെ ഉടമസ്ഥതയിലുള്ള വീടിനോട് ചേര്‍ന്നുള്ള മതിലായിരുന്നു തകർന്നു വീണത്.

ഇരിഞ്ഞിനാം പള്ളിയില്‍ സാം എന്നയാളുടെ ഉടമസ്ഥതയിലുള്ള മതിൽ സമീപത്തെ വീട്ടിലേക്കു പതിക്കുകയായിരുന്നു. അപകടത്തിൽ വീടിന്‍റെ മേൽകൂരയും ഷീറ്റുകളും തകർന്നു.

കഴിഞ്ഞ മൂന്നു ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴ തുടർന്നാൽ പ്രദേശത്ത് കൃഷിനാശം ഉണ്ടാകാനും സാധ‍്യയുള്ളതായി കർഷകരും പറയുന്നു.