കാര്യവട്ടം: ട്രാക്കിലും ഫീല്‍ഡിലും മിന്നും പ്രകടനം നടത്തി രണ്ടാംദിനം തങ്ങളുടേതാക്കി മാറ്റി നെയ്യാറ്റിന്‍കരയുടെ കുതിപ്പ്. റവന്യൂ ജില്ലാ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്‍റെ രണ്ടാം ദിനം മൂന്നു സ്വര്‍ണവും 12 വെള്ളിയും ഏഴുവെങ്കലവും ഉള്‍പ്പെടെ 69 പോയിന്‍റുമായി കിരീടപ്പോരാട്ടത്തില്‍ നെയ്യാറ്റിന്‍കര സബ് ജില്ല മുന്നില്‍.

അഞ്ചു സ്വര്‍ണവും നാലുവെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 58 പോയിന്‍റ് സ്വന്തമാക്കി തിരുവനന്തപുരം നോര്‍ത്ത് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ആറു സ്വര്‍ണവും നാലു വെങ്കലുമായി 34 പോയിന്‍റ് കരസ്ഥമാക്കിയ പാലോട് സബ്ജില്ലയാണ് മൂന്നാം സ്ഥാനത്ത്. മീറ്റിന് ഇന്ന് സമാപനമാകും.

സ്‌കൂള്‍ വിഭാഗത്തില്‍ അരുമാനൂര്‍ എംവിഎച്ച് എസ്എസിന്‍റെ മുന്നേറ്റം

വ്യക്തിഗത സ്‌കൂള്‍ വിഭാഗത്തില്‍ നെയ്യാറ്റിന്‍കര സബ്ജില്ലയിലെ അരുമാനൂര്‍ എംവിഎച്ച്എസ്എസ് ആണ് ഒന്നാമത്. രണ്ട് സ്വര്‍ണവും ആറുവെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ അരുമാനൂരിന്‍റെ ചുണക്കുട്ടികള്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയത് 33 പോയിന്‍റുകള്‍. വിതുര ഗവണ്‍മെന്‍റ് വിഎച്ച്എസ്എസിലെ താരങ്ങളുടെ സ്വര്‍ണ കുതിപ്പിനും കാര്യവട്ടം സാക്ഷ്യം വഹിച്ചു.

നാലു സ്വര്‍ണവും രണ്ടു വെങ്കലവും നേടിയ വിതുര സ്‌കൂള്‍ 22 പോയിന്‍റുമായി സ്‌കൂള്‍ വിഭാഗത്തില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി.

രണ്ടു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ 11 പോയിന്‍റുമായി നാലാഞ്ചിറ സെന്‍റ് ജോണ്‍സ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മൂന്നാംസ്ഥാനത്തുള്ളത്. എന്നാല്‍ സ്‌പോര്‍ട്‌സ് സ്‌കൂളുകളുടെ കുതിപ്പിനു മുന്നില്‍ ജനറല്‍ സ്‌കൂളുകളുടെ പ്രകടനം മികച്ചതായിരുന്നില്ല.