നെയ്യാറ്റിന്‍കര : തിരുവനന്തപുരം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിലെ ശാസ്ത്രനാടക മത്സരം ഇന്ന് കോട്ടണ്‍ഹില്‍ സ്കൂളില്‍ നടക്കും. ലക്ഷങ്ങള്‍ ചെലവഴിച്ച് തയാറാക്കുന്ന ശാസ്ത്രനാടകത്തിലെ മത്സരാര്‍ഥികളുടെ സൗകര്യാര്‍ഥം നഗരത്തില്‍ വേദിയൊരുക്കിയതായി നാട്ടുവര്‍ത്തമാനം.

ജില്ലയിലെ 12 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള 3285 വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്ന റവന്യു ജില്ല ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേള നെല്ലിമൂട് ന്യൂ എച്ച്എസ്എസിലാണ് നിശ്ചയിച്ചിരിക്കുന്നത്. 28 മുതല്‍ 30 വരെ നടക്കുന്ന മേളയുടെ മുന്നോടിയായി നാളെ ശാസ്ത്രനാടകം അരങ്ങേറും. ശാസ്ത്രനാടകത്തിനു മാത്രമായി നഗരത്തില്‍ വേദി ക്രമീകരിച്ചതിനു പിന്നില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടെന്നും ആരോപണമുണ്ട്.

ഓരോ നാടകവും അണിയിച്ചൊരുക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും ഓരോ നാടകത്തിലും എട്ടു പേര്‍ വീതം അഭിനയരംഗത്തുണ്ടെന്നും മത്സരത്തിനുള്ള സാധനസാമഗ്രികളുമൊക്കെയായി നെല്ലിമൂട് വരെ എത്തിച്ചേരാനുള്ള യാത്രാക്ലേശമുണ്ടെന്നുമൊക്കെയാണ് തലസ്ഥാന നഗരത്തില്‍ വേദി തീരുമാനിക്കപ്പെട്ടതിനു പിന്നിലുയരുന്ന ന്യായീകരണങ്ങള്‍.

നാടകം തയാറാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കാമെങ്കില്‍ തിരുവനന്തപുരത്തു നിന്നും ഇരുപതു കിലോമീറ്ററോളം ദൂരം മാത്രമുള്ള നെല്ലിമൂട്ടിലേയ്ക്ക് വരാനുള്ള ചെലവ് കൂടി കണ്ടെത്താനാവില്ലേ എന്നൊരു ചോദ്യം സ്വാഭാവികം.

ശാസ്ത്രോത്സവത്തിലെ മറ്റു മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതേ നെല്ലിമൂട്ടിലേയ്ക്കാണ് വിദ്യാര്‍ഥികളെത്തുന്നതെന്നത്. ഈ മത്സരങ്ങള്‍ക്കൊന്നും നല്‍കാത്ത അമിത പരിഗണനയാണ് നാടകത്തിന്‍റെ കാര്യത്തിലുള്ളതെന്നും ആക്ഷേപമുണ്ട്.