നെയ്യാറ്റിന്‍കര : മന്ത്രി വി. ശിവന്‍കുട്ടിയോട് സ്വന്തം പുസ്തകത്തിന്‍റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്പോള്‍ ജെ.ബി അലീനയുടെയും ജുവല്‍ എസ്. ജോണിന്‍റെയും മുഖത്ത് മനസിലെ സന്തോഷം നിറഞ്ഞു.

ഏറെ നാളായി ഉള്ളില്‍ താലോലിച്ച സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്‍റെ ചാരിതാര്‍ഥ്യത്തോടെയാണ് അവര്‍ സ്കൂളിലേയ്ക്ക് മടങ്ങിയത്. അലീന ലൂര്‍ദുപുരം സെന്‍റ് ഹെലന്‍സ് ഹൈസ്കൂളില്‍ അഞ്ചാം ക്ലാസിലും ജുവല്‍ ആറിലും പഠിക്കുന്നു. വായനാശീലമുള്ള ഇരുവരും നന്നായി കഥയെഴുതുന്നവരുമാണ്.

കുട്ടികളിലെ പുസ്തക പ്രസാധന താത്പര്യം തിരിച്ചറിഞ്ഞ സ്കൂളിലെ അധ്യാപിക വി.എല്‍ നിഷ പിന്തുണയും പ്രോത്സാഹനവുമായി ഒപ്പം നിന്നു. കോഴിക്കോട് സരോവരം ബുക്സ് അലീനയുടെ കഥാപുസ്തകം പ്രസാധനം ചെയ്യാമെന്ന് അറിയിച്ചു. പുസ്തകത്തിന്‍റെ കവര്‍ചിത്രവും കഥയിലെ മറ്റു ചിത്രങ്ങളും വരച്ചത് ജുവലാണ്.

പരിസ്ഥിതി ബോധമുള്ള രണ്ടു കൂട്ടുകാരികളുടെ സൗഹൃദത്തിന്‍റെ അടയാളം കൂടിയാണ് ഈ കഥാപുസ്തകം. ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു. പുസ്തകത്തിന്‍റെ കോപ്പിയിൽ അദ്ദേഹത്തിന്‍റെ കൈയൊപ്പും കിട്ടിയതിന്‍റെ ആഹ്ളാദത്തിലാണ് അലീനയും ജുവലും.