തിരുവനന്തപു രം: ശ്രദ്ധേയനോവലിസ്റ്റും ചെറുകഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറി യുമായിരുന്ന സതീഷ് ബാബു പയ്യന്നൂരിന്‍റെ ഓർമയ്ക്കായ് ഭാരത് ഭവൻ ഏർപ്പെടുത്തിയ പ്രഥമ സംസ്ഥാനതല കലാലയ ചെറുകഥാ മത്സരത്തിന്‍റെ വിജയികകളെ പ്രഖ്യാപിച്ചു.

പാലക്കാട് ഗവൺമെന്‍റ് വിക്ടോറിയ കോളജിലെ ബി എ മലയാളം വിദ്യാർഥിനി എസ്. സൈനബ രചിച്ച ‘അപ്പ’ എന്ന കഥ ഒന്നാം സ്ഥാനത്തിനും, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിലെ രണ്ടാം വർഷ ജേർണലിസം വിദ്യാർഥി പി.ആർ. അദ്വൈത് എഴുതിയ "സ്വത്വം' രണ്ടാം സ്ഥാനത്തിനും, നെടുമങ്ങാട് ഗവ. കോളജിലെ മലയാളം ഗവേഷണ വിദ്യാർഥി ഡി.പി.അഭിജിത്തിന്‍റെ "നദി എന്ന നോവലിൽ നിന്നും' മൂന്നാം സ്ഥാനത്തിനും അർഹമായി.

എഴുത്തുകാരൻ ബെന്യമിൻ ജൂറി ചെയർമാനായും, കേരള ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, കെ.ആർ. അജയൻ, കെ.എ.ബീന, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ എന്നിവർ അടങ്ങിയ ജൂറി പാനലാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

2024 ഒക്ടോബർ 31 നു ഭാരത് ഭവനിൽ നടക്കുന്ന സാംസ്കാരിക ചടങ്ങിൽ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും പുരസ്‌ക്കാരജേതാക്കൾക്ക് സമ്മാനിക്കും.