പൂന്തുറ: അമ്പലത്തറ-കുമരിചന്ത റോഡിലെ സിഗ്നല്‍ ലൈറ്റുകള്‍ ആഴ്ചകളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി. ഇതേ തുടര്‍ന്ന് ‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും ആക്ഷേപമുയരുന്നു.

അമ്പലത്തറ-കുമരിചന്ത റോഡില്‍ സിഗ്നല്‍ പോയിന്‍റിന് സമീപത്തായി കാല്‍നട യാത്രികര്‍ക്കുപോലും റോഡ് മറികടക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. വാഹനങ്ങള്‍ യാതൊരുവിധ നിയന്ത്രണവുമില്ലാതെ തലങ്ങും വിലങ്ങും ഓടി വന്‍അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നതായും പറയുന്നു. കുമരിചന്തമുതല്‍ -അമ്പലത്തറ വരെ രാവിലെയും വൈകുന്നേരങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

ഈ ഭാഗത്ത് ഗതാഗതം നിയന്തിക്കുന്നതിന് പോലീസോ , ട്രാഫിക്ക് പൊലീസോ എത്താത്തതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമാണുള്ളത്. കോവളം , വിഴിഞ്ഞം ഭാഗങ്ങളില്‍ നിന്നും കിഴക്കേക്കോട്ട , തിരുവല്ലം ഭാഗങ്ങളില്‍ നിന്നും അമ്പലത്തറ , കുമരിചന്ത ,

പൂന്തുറ , വലിയതുറ തുടങ്ങിയ തീരദേശ മേഖലകളിലേയ്ക്ക് പോകാന്‍ എത്തുന്ന വാഹനങ്ങളാണ് ഈ റോഡില്‍ ഏറെയും ഗതാഗതക്കുരുക്കില്‍പ്പെടുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചിട്ടും യാതൊരുവിധ നടപടികളും കൈക്കൊള്ളുന്നില്ലെന്നും പറയുന്നു.