കാട്ടാക്കട: കിള്ളി-പുതുവയ്ക്കൽ-കട്ടയ്‌ക്കോട് റോഡ് അപകടക്കുഴിയായി. വാട്ടർ അഥോറിട്ടിയുടെ പൈപ്പ് പൊട്ടിയത് ശരിയാക്കാനായാണ് അടുത്തകാലത്ത് റോഡ് കുഴിച്ചത്. ഇതോടെയാണ് അപകടക്കെണിയാകാൻ തുടങ്ങിയത്. അടുത്തിടെയാണ് ഈറോഡ് ആധുനിക നിലവാരത്തിൽ നിർമ്മിച്ചത്. റോഡിന്‍റെ പ്രവേശന ഭാഗത്ത് ചതുരാകൃതിയിലുള്ള കുഴി നിർമിച്ചാണ് പൈപ്പ്‌ലൈൻ ശരിയാക്കിയത്.

ഇതിനുശേഷം കുഴിയെടുത്ത ഭാഗത്തു മണ്ണിട്ടുപോയി. ഇതോടെ ഇതുവഴി വാഹനങ്ങളിലെത്തിയവരും കാൽനടയാത്രികരുമെല്ലാം കുഴിയിൽ വീണ് അപകടമുണ്ടാകുന്നത് പതിവായി. അപകടം തുടർന്നതോടെ കുഴിക്ക് ചുറ്റും നാട്ടുകാർ മുന്നറിയിപ്പ് സംവിധാനമൊരുക്കി.

കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങളും ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. കോളജും സ്‌കൂളുമൊക്കെ സ്ഥിതിചെയ്യുന്ന റോഡ് കുഴിച്ചശേഷം പൂർവ സ്ഥിതിയിലാക്കുന്നതിനോ അപകട മുന്നറിയിപ്പ് നൽകുന്നതിനോ അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്.