കാര്യവട്ടം: സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ താരങ്ങളുടെ പ്രകടനത്തില്‍ മൈലം ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലെ കായികതാരങ്ങളുടെ കുതിപ്പാണ് രണ്ടാം ദിനം കാര്യവട്ടത്ത് കണ്ടത്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകടനമാണ് ജി.വി. രാജാ താരങ്ങള്‍ കാര്യവട്ടത്ത് നടത്തിയത്.

ആദ്യദിനം വെള്ളായണി അയ്യങ്കാളി സ്‌പോര്‍ട്‌സ് സ്‌കൂളും ജി.വി. രാജയും മെഡല്‍ കൊയ്ത്തില്‍ ഒപ്പത്തിനൊപ്പമുള്ള പ്രകടനമാണ് നടത്തിയതെങ്കില്‍ ഇന്നലെ ജി.വി. രാജ മേല്‍ക്കൈ സ്വന്തമാക്കി. മീറ്റിന്‍റെ രണ്ടാം ദിനമായ ഇന്നലെ നടന്ന 48 ഫൈനലുകളില്‍ 20 ലും ജി.വി.രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ താരങ്ങള്‍ക്കാണ് സുവര്‍ണ നേട്ടം. ‌

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ അര്‍ജുന്‍ പ്രമോദാണ് ഇന്നലെ മെഡല്‍ കുതിപ്പിന് തുടക്കമിട്ടത്. ഒന്‍പതു മിനിറ്റ് 51.73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മീറ്റിന്‍റെ രണ്ടാംദിനത്തെ ആദ്യ സ്വര്‍ണം ജി.വി. രാജയ്ക്ക് സമ്മാനിച്ചു.

ഇതേ ഇനത്തില്‍ പെണ്‍കുട്ടികളില്‍ ഡി. ദീനു അലക്‌സ് (12; 17.03 ) സബ് ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ പി.ആര്‍. അമല (7.60 മീറ്റര്‍), ജൂണിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എ ശിവപ്രസാദ് (10 മിനിറ്റ് 03.04 സെക്കന്‍ഡ്) ജൂണിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എസ്. അവന്തിക(1. 50 മീറ്റര്‍), സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ ഫെമികസ് റിജേഷ് (6.40 മീറ്റര്‍), സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ കെ. അഖിലാമോളും (5.27)

ജൂണിയര്‍ പെണ്‍കുട്ടികളില്‍ പി. അനഘ (4.97 മീറ്റര്‍) യും ജി.വി. രാജയ്ക്കുവേണ്ടി സ്വര്‍ണനേട്ടത്തിന് അവകാശിയായി. 400 മീറ്റര്‍ ഓട്ടമത്സരത്തില്‍ സീനിയര്‍, ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗങ്ങളിലായുള്ള ആറു സ്വര്‍ണത്തില്‍ അഞ്ചും ജി.വി. രാജായുടെ താരങ്ങള്‍ കീശയിലാക്കി.