നെയ്യാറ്റിന്‍കര : സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിന്‍കര 1913 ലാണ് സ്ഥാപിതമായത്. 28.78 ചതുരശ്രമീറ്റര്‍ വിസ്തൃതിയും തൊണ്ണൂറായിരത്തില്‍പ്പരം വരുന്ന ജനങ്ങളും നഗരസാന്നിധ്യവും ഗ്രാമാന്തരീക്ഷവും നിറഞ്ഞ 46 വാര്‍ഡുകളും നെയ്യാറിന്റെ തീരത്തെ ഈ നഗരസഭയുടെ വര്‍ത്തമാന വസ്തുതകളായി നിലനില്ക്കുന്നു. ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരെയും 44 വാര്‍ഡുകളായിരുന്നു ഉണ്ടായിരുന്നത്. പി.കെ രാജമോഹനന് ചെയര്‍മാനായ എല്‍ഡിഎഫ് ഭരണസമിതി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തി. 18 അംഗങ്ങള്‍ എല്‍ഡിഎഫിനെയും 17 പേര് യുഡിഎഫിനെയും ഒന്‍പത് പേര് ബിജെപി യെയും പ്രതിനിധീകരിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അവിശ്വാസം, കൗണ്‍സിലര്‍മാര്‍ക്കെതിരെ തുടര്‍സമരം എന്നിവയ്ക്കെല്ലാം നെയ്യാറ്റിന്‍കര നഗരസഭ സാക്ഷ്യം വഹിച്ചു. നഗരസഭ ചെയര്‍മാനെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസം ക്വാറം തികയാത്തതിനാല്‍ പരാജയപ്പെട്ടു. ആരോപണ വിധേയരായ സിപിഎം കൗണ്‍സിലര്‍ക്കെതിരെയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്ക്കെതിരെയും പ്രതിഷേധ സമരങ്ങളും നെയ്യാറ്റിന്‍കരയില്‍ അരങ്ങേറി.
കോട്ടങ്ങള്‍
•ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട പകുതിയോളം ഉപഭോക്താക്കള്‍ വഴിയാധാരമായി. നിലവിലുള്ള ഭരണസമിതിക്ക് ഒരു ഉപഭോക്താവിനും പുതുതായി വീട് നല്‍കാനുമായിട്ടില്ല.
•എൽഇഡി. തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന നിലാവ് പദ്ധതി തുടക്കത്തിലേ പാളിപ്പോയെന്ന് ആരോപണം.
•ഫ്രണ്ട് ഓഫീസ് സംവിധാനം മെച്ചപ്പെടുത്തുമെന്നത് കേവലം വാഗ്ദാനമായി ഇപ്പോഴും തുടരുന്നു.
•നഗരസഭയ്ക്ക് കൈമാറിക്കിട്ടിയ ആസ്തികള്‍ പോലും യഥാവിധി സംരക്ഷിക്കാനുള്ള നേതൃപാടവമില്ല.
•നഗരസഭയുടെ അഭിമാന പദ്ധതികളിൽ ഒന്നായ ഈരാറ്റിൻപുറം ടൂറിസം പദ്ധതി അട്ടിമറിക്കപ്പെട്ടു.
•നഗരസഭയുടെ അഭിമാനമായി കണക്കാക്കി കെട്ടിപ്പൊക്കിയ ബഹുനില വാണിജ്യസമുച്ചയമായ അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന്റെ സംരക്ഷണവും പരിപാലനവും കെടുകാര്യസ്ഥതയുടെ അടയാളങ്ങളായി മാറി.
• നഗരസഭ പരിധിയിലെ കുളങ്ങളും തോടുകളും നവീകരണം കാത്തുകിടക്കുകയാണ്.
• 66 അങ്കണവാടികളിൽ 36 എണ്ണത്തിനു കെട്ടിടമില്ല.
•ജലസ്രോതസുകളിലെ മലിനീകരണം തടയാന്‍ ഗൗരവമായ നടപടികള്‍ ഭരണസമിതി കൈക്കൊണ്ടിട്ടില്ല.
•സ്ലാട്ടര്‍ ഹൗസ് പുനഃസ്ഥാപിച്ച് ആധുനിക പ്ലാന്റ് സ്ഥാപിക്കാനോ ചന്തകളില്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാനോ നടപടി സ്വീകരിച്ചിട്ടില്ല.
ജെ. ജോസ് ഫ്രാങ്ക്ളിൻ
യുഡിഎഫ്
നേട്ടങ്ങള്‍
• നഗരവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ഗ്യാസ് ക്രിമറ്റോറിയം നഗരസഭയിലെ മലഞ്ചാണിമലയിൽ പ്രവര്‍ത്തനസജ്ജം. ഉദ്ഘാടനം 31 ന് നടത്തും.
•മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിന്റെ സ്മാരകമായി അദ്ദേഹത്തിന്റെ അര്‍ധകായ പ്രതിമയും ഓപ്പണ്‍ തിയറ്ററും.
•കവയിത്രി സുഗതകുമാരി യുടെ സ്മാരകമായ സുഗതസ്മൃതി തണലിടം നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സില്‍.
•മണലൂര്‍ പ്രദേശത്ത് ഹാപ്പിനസ് പാര്‍ക്ക്.
•പെരുമ്പഴുതൂരിൽ ഓപ്പൺ ഓഡിറ്റോറിയവും വയോജന പാർക്കും ഉള്‍പ്പെടെ പെരുന്പഴുതൂര്‍ ജംഗ്ഷന് വികസന പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
•വിജ്ഞാന കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നഗരസഭയിൽ ജോബ് സ്റ്റേഷൻ. ജോബ് ഫെയറില്‍ ലഭിച്ചതു മികച്ച പ്രതികരണം.
•നഗരസഭ ചെയര്‍മാന്റെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കാൻസർ രോഗികൾക്കുള്ള ധനസഹായ പദ്ധതി "ജീവസന്ധ്യ' നടപ്പാക്കി.
• സൗജന്യ ഡയാലിസിസ് ചികിത്സാ പദ്ധതി "ജീവശ്രീ'.
• മാലിന്യമുക്തം നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് അജൈവ മാലിന്യസംസ്കരണത്തില്‍ ഏറെ മുന്നില്‍.
8നഗരസഭ വികസന സദസ്സിൽ അതിദാരിദ്ര്യ മുക്ത നഗരസഭയായി പ്രഖ്യാപിച്ചു.
Tags : nattuvishesham local