കൽപ്പറ്റ: പുൽപ്പള്ളി വണ്ടിക്കടവ് ഉന്നതിയിലുള്ള പതിനേഴ് കുടുംബങ്ങൾക്ക് ശൗചാലയമില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഇതോടൊപ്പം ജില്ലാ ഭരണകൂടത്തിൽ നിന്ന് റിപ്പോർട്ടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർക്കും മാനന്തവാടി പട്ടികവർഗവികസന ഓഫീസർക്കുമാണ് ജുഡീഷൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. സന്പൂർണ വെളിയിട വിസർജന വിമുക്ത പദ്ധതി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. ബന്ദിപ്പൂർ ടൈഗർ റിസർവിൽ ആനയും കടുവയുമുള്ള കാട്ടിലാണ് ഇവർ പ്രാഥമിക കൃത്യങ്ങൾ നടത്തുന്നത്. മഴ കനത്താൽ പുഴയിൽ ഒഴുക്ക് കനക്കുന്നതോടെ കാടു കയറാൻ കഴിയാറില്ല.
Tags : nattuvishesham local