x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

പിന്നില്‍ സിപിഐ, സിപിഎം അസ്വാരസ്യങ്ങളെന്ന് സൂചന; മന്ത്രിമാര്‍ പങ്കെടുക്കേണ്ട യോഗങ്ങള്‍ കൂട്ടമായി റദ്ദാക്കുന്നു


Published: October 29, 2025 07:21 AM IST | Updated: October 29, 2025 07:21 AM IST


അഞ്ചല്‍ : കിഴക്കന്‍ മലയോര മേഖലയില്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ വിവിധ വകുപ്പ് മന്ത്രിമാരെ എത്തിച്ചു ഉദ്ഘാടനം ചെയ്യുന്നുവെന്ന അറിയിപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലായിടങ്ങളില്‍ എത്തിച്ചിരുന്നു.


എന്നാല്‍ ഇപ്പോള്‍ മന്ത്രിമാര്‍ പങ്കെടുക്കും എന്നറിയിച്ച പരിപാടികള്‍ കൂട്ടമായി റദ്ദ് ചെയ്യുന്നതിനോടൊപ്പം ചില പരിപാടികള്‍ മാറ്റിവയ്ക്കുക കൂടി ചെയ്യുകയാണ്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സിപിഐ, സിപിഎം അസ്വാരസ്യങ്ങളാണ് പരിപാടികളുടെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
കുളത്തൂപ്പുഴ ഇൻഡോര്‍ സ്റ്റേഡിയം, ഏരൂര്‍ പഞ്ചായത്തിലെ പത്തടിയിലെ ഇൻഡോര്‍ സ്റ്റേഡിയം എന്നിവയുടെ നിര്‍മാണോദ്ഘാടനം 29ന് നടത്താൻ തീരുമാനിച്ചിരുന്നു.


കായിക മന്ത്രി അബ്‌ദു റഹ്മാന്‍ ഉദ്ഘടനം ചെയ്യുമെന്നും എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഇടതുമുന്നണി നേതാക്കളും പങ്കെടുക്കുന്നുവെന്ന് കാണിച്ചു നോട്ടീസ് പുറത്തിറക്കിയിരുന്നു.
എന്നാല്‍ ഇന്നലെ രാവിലെയോടെ ഇവ റദ്ദ് ചെയ്തുവെന്ന അറിയിപ്പാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്നത്. കൃത്യമായ കാരണം വ്യക്തമാക്കിയിട്ടുമില്ല. ഇതിനിടയില്‍ 30ന് ഏരൂരിലെ മറ്റൊരു പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റിരുന്ന മന്ത്രി ഒ.ആര്‍. കേളുവും എത്തില്ലായെന്ന വിവരവും പുറത്ത് വന്നു.


കുളത്തൂപ്പുഴയിലെ ഒരു ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് പങ്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെ കൃത്യമായ സമയം നല്‍കിയിട്ടില്ല. എന്നാല്‍ കൂട്ടമായി പരിപാടികള്‍ മാറ്റി വായ്ക്കുന്നതിനെ കുറിച്ച് കൃത്യമായ മറുപടി ഇടതു കേന്ദ്രങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭ ബഹിഷ്കരണം ഉള്‍പ്പെടെ കടുത്ത നിലപാടിലേക്ക് സിപിഐ നീങ്ങുന്ന സാഹചര്യത്തിലാണോ നിസഹകരണം എന്നാണ് സംശയം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയില്‍ പ്രാദേശിക ഘടകങ്ങളില്‍ പാര്‍ട്ടികള്‍ തമ്മിലുള്ള തര്‍ക്കം വലിയ ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്. എസ്എഫ്ഐ,എഐഎസ്എഫ് തമ്മിലുള്ള തർക്കം ജില്ലയിലെ യുവജന സംഘടനകളും ചില പ്രാദേശിക നേതാക്കളും ഏറ്റുപിടിച്ചതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളും സിപിഎം, സിപിഐ ബന്ധത്തില്‍ ചെറിയ തരത്തിലെങ്കിലും ഉലച്ചില്‍ ഉണ്ടാക്കിയിരുന്നു.
ഇക്കാര്യത്തില്‍ നേതാക്കള്‍ തന്നെ ഇടപെട്ട് ചര്‍ച്ചകള്‍ നടത്തിവരവേയാണ് ഇപ്പോള്‍ പിഎം ശ്രീ വിഷയത്തില്‍ ഇരുപാര്‍ട്ടികളും കൊമ്പ് കോർ‍ക്കുന്നത്.

 

Tags : nattuvishesham local

Recent News

Up