ഇതോടെയാണ് ട്രാക്ക് ചെയ്യപ്പെടാതിരിക്കാനായി ഓണ്‍ലൈൻ ലൊക്കേഷൻ മറയ്ക്കാനുപയോഗിക്കുന്ന വിപിഎനുകൾ പലരും ഉപയോഗിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
വ്യാജ ബോംബ് ഭീഷണികൾ പോസ്റ്റ് ചെയ്ത അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ഡൽഹി പോലീസ് വിവിധ സമൂഹമാധ്യമങ്ങൾക്ക് കത്തയച്ചു.
വ്യാജസന്ദേശം അയച്ച പത്തിലധികം അക്കൗണ്ടുകൾ സസ്പെൻഡും ചെയ്തിരുന്നു. വ്യാജ സന്ദേശങ്ങൾ തടയുന്നതിനായി സമൂഹമാധ്യമങ്ങളിലും ഡാർക്ക് വെബിലും നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.