ഇഷ ഫൗണ്ടേഷനെതിരായ ഹർജി അവസാനിപ്പിച്ചു
ഇഷ ഫൗണ്ടേഷനെതിരായ ഹർജി അവസാനിപ്പിച്ചു
Saturday, October 19, 2024 2:02 AM IST
ന്യൂഡൽഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൗണ്ടേഷനിൽ തന്‍റെ രണ്ടു പെണ്‍മക്കളെ അനധികൃതമായി പാർപ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പിതാവ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി സുപ്രീംകോടതി അവസാനിപ്പിച്ചു.

റിട്ട. പ്രഫസർ ഡോ. എസ്. കാമരാജ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ നടപടി. കോടതിയിൽ ഹാജരായ പെണ്‍കുട്ടികൾ സ്വന്തം ഇഷ്‌ടപ്രകാരമാണ് ആശ്രമത്തിൽ തങ്ങുന്നതെന്നു മൊഴി നൽകിയതോടെയാണ് ഹർജിയുമായി ബന്ധപ്പെട്ട നിയമനടപടികൾ സുപ്രീംകോടതി അവസാനിപ്പിച്ചത്.

പെണ്‍കുട്ടികൾക്കു പ്രായപൂർത്തിയായതിനാൽ തീരുമാനമെടുക്കാൻ സാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നിലവിൽ തമിഴ്നാട് പോലീസ് ഇഷ ഫൗണ്ടേഷനെതിരേ നടത്തുന്ന അന്വേഷണം മുന്നോട്ടുകൊണ്ടുപോകാമെന്നും കോടതി വ്യക്തമാക്കി.


പെണ്‍കുട്ടികളുടെ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ മദ്രാസ് ഹൈക്കോടതി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്ന് ഫൗണ്ടേഷനിൽ പോലീസ് റെയ്ഡും നടത്തി. എന്നാൽ ഹേബിയസ് കോർപസ് ഹർജി കൈകാര്യം ചെയ്യുന്പോൾ വ്യക്തികളെയോ സ്ഥാപനങ്ങളെയോ അപകീർത്തിപ്പെടുത്താൻ സാധിക്കില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നടപടിയെ വിമർശിച്ചുകൊണ്ട് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ‌

പരാതിക്കാരൻ ആരോപിച്ചതുപോലെ അനധികൃത തടങ്കലിനെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്ന് തമിഴ്നാട് പോലീസ് സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.