ന്യൂഡൽഹി: ശൈശവവിവാഹ നിരോധനനിയമം 2006ൽ (പിസിഎംഎൽ) ഭേദഗതി കൊണ്ടുവരാൻ നിർദേശിച്ച് സുപ്രീംകോടതി. നിലവിലെ നിയമത്തിൽ ശൈശവ വിവാഹ നിശ്ചയം കൈകാര്യം ചെയ്യാത്ത സാഹചര്യത്തിലാണു കോടതി ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്.
ശൈശവ വിവാഹം തടയാൻ സുപ്രീംകോടതി വ്യക്തമായ മാർഗരേഖയും പുറത്തിറക്കി. ശൈശവ വിവാഹങ്ങൾ തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു സൊസൈറ്റി ഫോർ എൻലൈറ്റൻമെന്റ് ആൻഡ് വോളണ്ടറി ആക്ഷൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിർദേശം മുന്നോട്ടുവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.