സെന്തിൽ ബാലാജിക്കു ജാമ്യം
സെന്തിൽ ബാലാജിക്കു ജാമ്യം
Friday, September 27, 2024 2:08 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ വി. സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

വിചാരണയിൽ കാലതാമസം നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നൽകിയത്. പ്രഥമദൃഷ്‌ട്യാ ബാലാജിക്കെതിരേ ഒരു കേസുമില്ലെന്നു പറയാൻ സാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.എങ്കിലും വിചാരണയിൽ കാലതാമസം ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കുകയായിരുന്നു.


2023 ജൂണ്‍ 14നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. 2011 മുതൽ 2021 വരെയുള്ള തമിഴ്നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്‌ടർമാരുടെ നിയമനത്തിലും ഡ്രൈവർമാരുടെയും ജൂണിയർ എൻജിനിയർമാരുടെയും നിയമനത്തിലും ക്രമക്കേടുകൾ നടത്തി എന്നതടക്കമാണ് ബാലാജിക്കെതിരേയുള്ള കേസ്.

കഴിഞ്ഞ ഫെബ്രുവരി 28ന് മദ്രാസ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.