മണിപ്പുരിൽ വീണ്ടും ആക്രമണഭീതിയും ആശങ്കയും
മണിപ്പുരിൽ വീണ്ടും  ആക്രമണഭീതിയും  ആശങ്കയും
Thursday, September 26, 2024 1:18 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടുമൊരു സംഘടിത ആക്രമണത്തിന്‍റെ വലിയ ഭീതിയിലും ആശങ്കയിലുമാണ് കുക്കി ജനതയെന്നു മണിപ്പുർ ട്രൈബൽസ് ഫോറം.

ആസൂത്രിതമായ വ്യാജപ്രചാരണങ്ങൾ മുതൽ മെയ്തെയ്കളുടെ പക്കലുള്ള കൊള്ളയടിച്ച ആയുധശേഖരവും മണിപ്പുർ സർക്കാരും പോലീസും തുടരുന്ന ഏകപക്ഷീയ നടപടികളും പ്രശ്നം വഷളാക്കിയിരിക്കുകയാണെന്നും ഗോത്ര സംഘടനാ നേതാക്കൾ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയും വേഗം മണിപ്പുർ സന്ദർശിക്കുമെന്നാണു പ്രതീക്ഷ. കലാപം തുടങ്ങിയിട്ട് 16 മാസം കഴിഞ്ഞിട്ടും മണിപ്പുർ ജനതയെ ആശ്വസിപ്പിക്കാൻ പോലും പ്രധാനമന്ത്രി എത്താത്തതിൽ ദുഃഖമുണ്ട്. ന്യൂനപക്ഷമായ കുക്കികൾ ഇരകളാണ്. 20 ശതമാനത്തിൽ താഴെയുള്ള കുക്കി ജനതയ്ക്കു സമാധാനം വേണം.

മലയോരമേഖലകളോടും ഗോത്രജനതയോടും പതിറ്റാണ്ടുകളായി തുടരുന്ന അവഗണനയും വികസനരംഗത്തെ അസമത്വങ്ങളും ഭൂരിപക്ഷ വിഭാഗത്തിന്‍റെ ഭരണ, രാഷ്‌ട്രീയ മേധാവിത്വവുമാണ് മണിപ്പുരിലെ സംഘർഷത്തിനു കാരണം.

മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്‍റെ നേതൃത്വത്തിലും മണിപ്പുർ പോലീസിലും വിശ്വാസമില്ല- മണിപ്പുർ ട്രൈബൽസ് ഫോറം ഡൽഹി ഭാരവാഹികളായ ഡോ. ഹെഖോലിം ഹയോകിപ്, ഡോ. ഗ്രേസ് ഡൊനംചിംഗ്, ഡോ. നെംതിയാൻ, ഡോ. ചിംഖാൻലുൻ എന്നിവർ ഡൽഹിയിലെ കോണ്‍സ്റ്റിറ്റ്യൂഷണ്‍ ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

മണിപ്പുരിൽ സമാധാനം പുനഃസ്ഥാപിക്കാനും ഗോത്രജനതയ്ക്കു സംരക്ഷണം ഉറപ്പാക്കാനും ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും കേന്ദ്രസർക്കാരിന്‍റെയും സഹായവും പിന്തുണയും അഭ്യർഥിക്കുകയാണെന്ന് കുക്കി നേതാക്കൾ പറഞ്ഞു. അടിയന്തര സഹായത്തിന്‍റെ അനിവാര്യതയ്ക്കാണു തങ്ങളുടെ പത്രസമ്മേളനം.


കുക്കികളുടെ വംശീയ ഉന്മൂലനത്തിനും ഭൂരിപക്ഷത്തിന്‍റെ സന്പൂർണ മേധാവിത്വത്തിനുമായി വലിയതോതിൽ സംഘടിത ആക്രമണത്തിന് മണിപ്പുർ സർക്കാരും അരംബായ് തെങ്കോൾ അടക്കമുള്ള മെയ്തെയ് തീവ്ര ഗ്രൂപ്പുകളും കോപ്പുകൂട്ടുകയാണെന്ന ആശങ്കയുണ്ട്.

വിദേശത്തു പരിശീലനം നേടിയ 600 കുക്കി തീവ്രവാദികൾ അടുത്ത ശനിയാഴ്ച മെയ്തെയ്കളെ ആക്രമിക്കുമെന്ന വ്യാജ പ്രചാരണം സുരക്ഷാ ഉപദേശകനായ കുൽദീപ് സിംഗ് തന്നെ നടത്തിയതു ഗൂഢാലോചനയുടെ തെളിവാണ്. അത്തരമൊരു രഹസ്യാന്വേഷണ റിപ്പോർട്ടില്ലെന്നു സൈനിക മേധാവികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

നീതിപൂർവം പ്രവർത്തിച്ചിരുന്ന ആസാം റൈഫിൾസിനെ മാറ്റി പകരം സിആർപിഎഫിനെ നിയോഗിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നു കുക്കികൾ കരുതുന്നു. പതിറ്റാണ്ടുകളായി മലയോരമേഖലകളിലടക്കം പ്രവർത്തിച്ചിരുന്ന ആസാം റൈഫിൾസിന്‍റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ കൂടുതൽ പേർ കൊല്ലപ്പെടുമായിരുന്നു.

എന്നാൽ പ്രദേശത്തെക്കുറിച്ചു പരിചയം പോലുമില്ലാത്ത പുതിയ കേന്ദ്രസേനയുടെ വരവോടെ കുക്കികൾ ആക്രമിക്കപ്പെടുമെന്ന ആശങ്ക കൂടിയിരിക്കുകയാണ്. അല്ലെങ്കിൽ ആസാം റൈഫിൾസിനെ മാറ്റുന്നതിന് പേരിനുപോലും കാരണം പറയാനില്ലെന്നും കുക്കി നേതാക്കൾ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.