രക്ഷാകരങ്ങൾക്കു ശക്തിപകർന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
രക്ഷാകരങ്ങൾക്കു ശക്തിപകർന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ
Thursday, September 26, 2024 1:50 AM IST
കാർവാർ: അർജുനുവേണ്ടിയുള്ള ദൗത്യത്തിന്‍റെ ഓരോ നിമിഷത്തിലും അതിരുകടന്ന അവകാശവാദങ്ങളുമായി മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞുനിന്നവർ ഒരുപാടുണ്ടായിരുന്നു. എന്നാൽ കൃത്യമായ യാഥാർഥ്യബോധത്തോടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയി ദൗത്യസംഘത്തിന് അക്ഷരാർഥത്തിൽ നേതൃത്വം നല്കിയത് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലായിരുന്നു.

ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ചതു മുതൽ ദൗത്യത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങളെ മുന്നിൽ നിന്നു നയിക്കുകയായിരുന്നു കാർവാറിന്‍റെ ഈ ജനകീയ എംഎൽഎ.

ആദ്യദിനങ്ങളിൽ പെരുമഴപോലും കൂട്ടാക്കാതെ രാവും പകലും ദൗത്യസംഘത്തിനൊ പ്പം ഓടിനടന്ന എംഎൽഎയെ അർജുന്‍റെ കുടുംബാംഗങ്ങൾക്കും മലയാളികൾക്കും ഒരിക്കലും മറക്കാനാകില്ല. അന്ന് സെയിലിന്‍റെ ഫേസ്ബുക്ക് പേജിൽ കേരളത്തിന്‍റെ 141-ാമത്തെ എംഎൽഎ എന്ന കമന്‍റ് പോലും മലയാളികൾ ഇട്ടതാണ്. പിന്നീട് ദൗത്യം വഴിതെറ്റുന്നുവെന്നും ഉപേക്ഷിക്കപ്പെടുന്നുവെന്നും തോന്നിയപ്പോൾ രൂക്ഷവിമർശനങ്ങളുമുണ്ടായി. അപ്പോഴും മലയാള മാധ്യമങ്ങൾക്കു മുന്നിൽ സമചിത്തതയോടെ കാര്യങ്ങൾ വിശദീകരിക്കാൻ സെയിൽ ശ്രമിക്കുന്നുണ്ടായിരുന്നു.

""ഐ വിൽ ഗിവ് യു എ റിസൽട്ട് ''എന്ന് അദ്ദേഹം പലവട്ടം ആവർത്തിച്ച വാചകങ്ങൾ ഒടുവിൽ ഇന്നലെ സത്യമായി. അപ്പോഴും തന്‍റെ ദൗത്യം അവസാനിച്ചിട്ടില്ലെന്നും സ്വന്തം നാട്ടുകാരായ ജഗന്നാഥിന്‍റെയും ലോകേഷിന്‍റെയും കുടുംബാംഗങ്ങളുടെ കാത്തിരിപ്പിന് ഉത്തരമാകുന്നതുവരെ താൻ ഇവിടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതീവദുഷ്കരമായ ദൗത്യത്തിനു മുന്നിൽ ജില്ലാ ഭരണകൂടത്തിനും പോലീസിനും പലതവണ സമനില തെറ്റിയപ്പോഴും കേരളത്തിൽ നിന്നെത്തിയവരുമായി പ്രശ്നങ്ങളുണ്ടായപ്പോഴും മധ്യസ്ഥന്‍റെ റോളിൽ എംഎൽഎയുണ്ടായിരുന്നു.

ദൗത്യത്തിന്‍റെ ആദ്യഘട്ടത്തിൽ രൗദ്രഭാവത്തിൽ കലങ്ങിമറിഞ്ഞൊ ഴുകുന്ന ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്തുന്നതിനായി ബെലഗാവിയിലെയും മംഗളൂരുവിലെയും സ്വകാര്യ മൈനിംഗ് കമ്പനികളുമായി ബന്ധപ്പെട്ട് 60 അടി വരെ താഴ്ചയിൽ പരിശോധന നടത്താൻ കഴിയുന്ന രണ്ട് ലോംഗ് ബൂം എസ്കവേറ്ററുകൾ സ്വന്തം ചെലവിൽ എത്തിക്കാനും സെയിൽ തയാറായി.

പുഴയിൽ ഡ്രോൺ പരിശോധന നടത്താൻ റിട്ട. മേജർ ജനറൽ ഇന്ദ്രബാലന്‍റെ സംഘത്തെ എത്തിച്ചതും നേരിട്ടു പുഴയിലിറങ്ങി പരിശോധന നടത്താൻ ഈശ്വർ മൽപെയുടെ നേൃത്വത്തിലുള്ള പ്രാദേശിക മുങ്ങൽ വിദഗ്ധരെ എത്തിച്ചതും സെയിൽ മുൻകൈയെടുത്താണ്. ഇതിനൊന്നും ലക്ഷ്യം കാണാനാവാതെ വരികയും പല ഭാഗങ്ങളിൽനിന്നു രൂക്ഷവിമർശനമേല്ക്കേണ്ടിവരികയും ചെയ്തപ്പോളും ദൗത്യം ഉപേക്ഷിക്കാൻ സർക്കാരിന്‍റെ ഉന്നതതലങ്ങളിൽനിന്നുതന്നെ സമ്മർദമുണ്ടായപ്പോഴും ദൗത്യം തുടരുകതന്നെ ചെയ്യുമെന്ന നിലപാടിൽ സെയിൽ ഉറച്ചുനിന്നു. ""ഐ അഷ്വർ യൂ, ഐ വിൽ ബി ഹിയർ''എന്ന് അർജുന്‍റെ കുടുംബാംഗങ്ങൾക്ക് ആദ്യം നല്കിയ വാക്കായിരുന്നു അദ്ദേഹത്തിന്‍റെ ഉറപ്പ്.


ഡ്രഡ്ജിംഗ് മെഷീൻ കൊണ്ടുവന്നാൽ മാത്രമേ പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താൻ കഴിയുകയുള്ളൂ എന്നു വ്യക്തമായതോടെയാണ് ദൗത്യം ഇടയ്ക്കുനിന്നുപോയത്. ഇതിനായി കാർഷിക സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള യന്ത്രസംവിധാനങ്ങൾ തൃശൂരിൽനിന്നും എത്തിക്കാമെന്ന് ഇടക്കാലത്ത് കേരള സർക്കാർ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അതു പ്രായോഗികമല്ലെന്നുപറഞ്ഞ് പിന്മാറി. അന്നു മാത്രമാണ് സെയിൽ കേരളത്തിനെതിരേ വിമർശനമുന്നയിച്ചത്. പക്ഷേ എന്നിട്ടും ദൗത്യത്തിൽനിന്നു പിന്മാറാതെ കർണാടക സർക്കാരിന്‍റെ മാത്രം ഒരു കോടി രൂപ ചെലവിൽ ഗോവയിലെ സ്വകാര്യ കമ്പനിയിൽനിന്ന് ഡ്രഡ്ജറെത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തു.

ഉത്തര കന്നഡ ജില്ലയിലെ പ്രാദേശിക കോൺഗ്രസ് നേതാവായ സെയിലിന് കെ.സി. വേണുഗോപാൽ എംപിയും കേരളത്തിലെ നിരവധി കോൺഗ്രസ് നേതാക്കളുമായി ഉറച്ച വ്യക്തിബന്ധമുണ്ട്.

ദൗത്യത്തിന്‍റെ തുടക്കം മുതൽ മിക്ക സമയങ്ങളിലും ഷിരൂരിൽ ക്യാമ്പ് ചെയ്ത മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ്, സതീഷേട്ടൻ എന്നു തന്നെയാണ് സെയിലിനെ വിശേഷിപ്പിച്ചിരുന്നത്. ദൗത്യത്തെ മിക്ക സമയങ്ങളിലും ഏകോപിപ്പിക്കാൻ എം.കെ. രാഘവൻ എംപിയുടെ ഇടപെടലുമുണ്ടായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വനിതാ നേതാവും സിറ്റിംഗ് എംഎൽഎയുമായിരുന്ന രൂപാലി നായിക്കിനെ തോല്പിച്ചാണ് സതീഷ് കൃഷ്ണ സെയിൽ നിയമസഭയിലെത്തിയത്. നേരത്തേ 2013-18 കാലഘട്ടത്തിലും ഇതേ മണ്ഡലത്തിൽനിന്ന് എംഎൽഎയായിരുന്നിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.