പാക് പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരേ നിശിത വിമ‌ർശനവുമായി സുപ്രീംകോടതി
പാക് പരാമർശം: കർണാടക ഹൈക്കോടതി ജഡ്ജിക്കെതിരേ നിശിത വിമ‌ർശനവുമായി സുപ്രീംകോടതി
Thursday, September 26, 2024 1:18 AM IST
ന്യൂഡൽഹി: കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി. ശ്രീശാനന്ദയുടെ പാക്കിസ്ഥാൻ പ്രസ്താവനയെ ശക്തമായി അപലപിച്ച് സുപ്രീംകോടതി. ഇന്ത്യയിലെ ഒരു പ്രദേശത്തെയും പാക്കിസ്ഥാനെന്നു വിളിക്കാനാകില്ലെന്ന് വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി വ്യക്തമാക്കി.

ഇത്തരം പരാമർശങ്ങൾ രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കുന്നതാണെന്നും ജഡ്ജിമാർ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പറഞ്ഞു. മുൻവിധിയോടുകൂടിയ ജഡ്ജിമാരുടെ പ്രസ്താവനകൾ ഒഴിവാക്കണമെന്നും സ്ത്രീവിരുദ്ധതയും ഏതെങ്കിലുമൊരു വിഭാഗത്തിനെതിരേയുമുള്ള പരാമർശങ്ങൾ ജഡ്ജിമാർ നടത്തരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.

ബംഗളൂരുവിൽ മുസ്‌ലിം വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഗോരി പാല്യ എന്ന പ്രദേശത്തെ പാക്കിസ്ഥാനെന്നു വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വി. ശ്രീശാനന്ദയുടെ വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.


ഇതേത്തുടർന്നാണു സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി രജിസ്ട്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

എന്നാൽ വിഷയത്തിൽ ജഡ്ജി ഖേദം പ്രകടിപ്പിച്ചതായി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും സുപ്രീംകോടതിയെ അറിയിച്ചതിനാൽ കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്നു കോടതി അറിയിച്ചു.

അതേസമയം കോടതിനടപടികളുടെ തത്‌സമയ സംപ്രേഷണം അവസാനിപ്പിക്കാൻ ഇത്തരം പരാമർശങ്ങൾ കാരണമാകില്ലെന്നു കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.