ഇതേത്തുടർന്നാണു സുപ്രീംകോടതി വിഷയത്തിൽ സ്വമേധയാ കേസെടുത്ത് കർണാടക ഹൈക്കോടതി രജിസ്ട്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
എന്നാൽ വിഷയത്തിൽ ജഡ്ജി ഖേദം പ്രകടിപ്പിച്ചതായി അറ്റോർണി ജനറലും സോളിസിറ്റർ ജനറലും സുപ്രീംകോടതിയെ അറിയിച്ചതിനാൽ കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്നു കോടതി അറിയിച്ചു.
അതേസമയം കോടതിനടപടികളുടെ തത്സമയ സംപ്രേഷണം അവസാനിപ്പിക്കാൻ ഇത്തരം പരാമർശങ്ങൾ കാരണമാകില്ലെന്നു കേസ് പരിഗണിച്ചപ്പോൾ ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.