ഭൂമി കുംഭകോണം: സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത
ഭൂമി കുംഭകോണം: സിദ്ധരാമയ്യയ്ക്കെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ലോകായുക്ത
Thursday, September 26, 2024 1:18 AM IST
ബംഗളൂരു: ഭൂമി കുംഭകോണക്കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരേ ലോകായുക്ത, പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് പ്രത്യേക കോടതി. മൈസൂരു നഗരവികസന അഥോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട കേസിലാണ് പ്രത്യേക കോടതിയുടെ വിധി.

മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് അനുമതി നൽകിയ ഗവർണറുടെ നടപടി ഹൈക്കോടതി ശരിവച്ചതിനു പിന്നാലെയാണ് ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവരാവകാശ പ്രവർത്തക സ്നേഹമയി കൃഷ്ണ നൽകിയ പരാതിയിലാണ് നടപടി. ഡിസംബർ 24നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ പരാതികളിൽ പ്രത്യേക കോടതി വിധി പറയുന്നതു മാറ്റിവയ്ക്കാൻ നൽകിയ ഇടക്കാല ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയിരുന്നു.


അഴിമതിക്കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്‍റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്കു പകരം ഭൂമി അനുവദിക്കുന്ന പദ്ധതിയിലാണ് അഴിമതി ആരോപണം. സിദ്ധരാമയ്യയുടെ ഭാര്യ ബി.എം. പാർവതിയുടെ പേരിൽ മൈസൂരുവിലെ കേസരെയിലുണ്ടായിരുന്ന മൂന്നേക്കർ ഭൂമി മുഡ ഏറ്റെടുത്തു.

പകരം വിജയനഗറിൽ കണ്ണായ പ്രദേശത്ത്‌ 38,283 ചതുരശ്ര അടി ഭൂമി അനുവദിച്ചു. ഇതിലൂടെ വിട്ടുകൊടുത്തതിനേക്കാൾ കോടികളുടെ ആസ്തിയുള്ള ഭൂമി പദ്ധതിപ്രകാരം ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.