സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് അതിജീവിത പരാതി നൽകുന്നതെന്നതാണു സിദ്ദിഖ് ഹർജിയിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. കൂടാതെ തനിക്കു ക്രിമിനൽ പശ്ചാത്തലമില്ലാത്ത സാഹചര്യത്തിൽ തന്നെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും സിദ്ദിഖ് ഹർജിയിൽ പറയുന്നു.
ഹർജി നാളെ പരിഗണിച്ചേക്കും. സിദ്ദിഖിന്റെ മുൻകൂർ ജാമ്യഹർജിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചിട്ടുണ്ട്.