എ. രാജയുടെ ഹർജി വിധി പറയാൻ മാറ്റി
എ. രാജയുടെ ഹർജി വിധി പറയാൻ മാറ്റി
Friday, September 27, 2024 2:08 AM IST
ന്യൂഡൽഹി: ദേവികുളം നിയമസഭാ മണ്ഡലത്തിലെ തന്‍റെ തെരഞ്ഞെടുപ്പ് റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തു സിപിഎം നേതാവ് എ. രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.

2023 മാർച്ച് 23നായിരുന്നു രാജയുടെ തെരഞ്ഞെടുപ്പ് കേരള ഹൈക്കോടതി അസാധുവാക്കിയത്. എന്നാൽ, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്യുകയും നിയമസഭാനടപടികളിൽ പങ്കെടുക്കാൻ രാജയെ അനുവദിക്കുകയും ചെയ്തിരുന്നു.

പട്ടികജാതി, പട്ടികവർഗ സമുദായത്തിന് സംവരണം ചെയ്ത സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നാണു തെരഞ്ഞെടുപ്പിലെ രണ്ടാംസ്ഥാനക്കാരനായ കോണ്‍ഗ്രസ് നേതാവ് ഡി. കുമാറിന്‍റെ ആരോപണം.


രാജ ക്രൈസ്തവനാണെന്നും ഇടുക്കിയിലെ ഒരു സിഎസ്ഐ പള്ളിയിൽനിന്നു മാമ്മോദീസ സ്വീകരിച്ച അദ്ദേഹം വ്യാജ രേഖകൾ നൽകിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നുമാണ് കുമാർ നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്ത്യൻ മതം സ്വീകരിച്ചുവെന്നാരോപിച്ച് രാജയുടെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനാകുമോ എന്നതടക്കം കേസ് പരിഗണിക്കുന്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.