ഫീസടയ്ക്കാൻ വൈകി: ദളിത് വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കിയ നടപടിയിൽ പ്രതികരണം തേടി സുപ്രീംകോടതി
ഫീസടയ്ക്കാൻ വൈകി: ദളിത് വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കിയ  നടപടിയിൽ പ്രതികരണം തേടി സുപ്രീംകോടതി
Thursday, September 26, 2024 1:18 AM IST
ന്യൂഡൽഹി: ഫീസടയ്ക്കാൻ വൈകിയതിൽ ദളിത് വിദ്യാർഥി അതുൽ കുമാറിന് സീറ്റ് നിഷേധിച്ച ധൻബാദ് ഐഐടിയുടെ നടപടിയിൽ പ്രതികരണം തേടി സുപ്രീംകോടതി.

എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജോയിന്‍റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) നടത്തിയ ജോയിന്‍റ് സീറ്റ് അലോക്കേഷൻ അഥോറിറ്റി, ഐഐടി അഡ്മിഷൻ, ഐഐടി മദ്രാസ് തുടങ്ങിയവയിൽനിന്നാണു സുപ്രീംകോടതി വിഷയത്തിൽ പ്രതികരണം തേടിയത്.

കോടതിക്കു കഴിയുന്നതെല്ലാം അതുലിനുവേണ്ടി ചെയ്യുമെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉറപ്പ് നൽകി.

പ്രവേശനഫീസായി 17500 രൂപ അടയ്ക്കാൻ മിനിറ്റുകൾ വൈകിയതിനെത്തുടർന്നാണ് ഉത്തർപ്രദേശിലെ മുസാഫർനഗർ സ്വദേശിയായ അതുൽ കുമാറിന് ധൻബാദ് ഐഐടിയിൽ പ്രവേശനം നഷ്‌ടപ്പെട്ടത്. എൻജിനിയറിംഗ് പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് പാസായ അതുലിനോട് നാലു ദിവസത്തിനുള്ളിൽ ജൂണ്‍ 24ന് വൈകുന്നേരം അഞ്ചിനുമുന്പ് ഫീസ് അടയ്ക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന അതുലിന്‍റെ മാതാപിതാക്കൾക്ക് അവസാന നിമിഷമാണ് ആവശ്യപ്പെട്ട തുക കണ്ടെത്താൻ സാധിച്ചത്. തുടർന്ന് അഡ്മിഷൻ വെബ്സൈറ്റിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് ഫീസ് അടയ്ക്കാൻ തുടങ്ങിയപ്പോഴേയ്ക്കും സമയം വൈകുന്നേരം അഞ്ച് കഴിഞ്ഞിരുന്നു. ഇതേത്തുടർന്ന് വെബ്സൈറ്റിൽ ഫീസ് അടയ്ക്കുന്നതടക്കമുള്ള പ്രവേശനനടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അതുലിന് അനുവദിച്ച സീറ്റ് റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു.


വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു ദേശീയ പട്ടികജാതി കമ്മീഷനെ സമീപിച്ചെങ്കിലും ഒന്നും ചെയ്യാൻ സാധിക്കില്ലെന്നായിരുന്നു കമ്മീഷന്‍റെ മറുപടി. തുടർന്ന് അതുലും കുടുംബവും മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ നിർദേശപ്രകാരം സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെടുകയുമാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.