ഷിരൂർ ഇനി ഓർമകളുടെ തുരുത്ത്
ഷിരൂർ ഇനി ഓർമകളുടെ തുരുത്ത്
Thursday, September 26, 2024 1:50 AM IST
കാർവാർ: മണ്ണിടിച്ചിൽ ദുരന്തം കഴിഞ്ഞ് രണ്ടുമാസം പിന്നിടുന്നു. ദേശീയപാതയിൽ ഗതാഗതം വീണ്ടും പഴയപടിയായിക്കഴിഞ്ഞു. പക്ഷേ മുംബൈയിൽനിന്നും ഗോവയിൽനിന്നുമൊക്കെ പലവട്ടം ഇതുവഴി ദീർഘദൂര യാത്രകൾ നടത്തുന്ന മലയാളി ഡ്രൈവർമാർക്ക് ഇനിയൊരിക്കലും ഷിരൂർ പഴയപടിയായിരിക്കില്ല.

രാത്രി മുഴുവൻ വണ്ടിയോടിച്ചെത്തുന്ന ഡ്രൈവർമാർ പുലർകാലത്ത് വിശ്രമത്തിനായി തെരഞ്ഞെടുക്കുന്ന ഇടത്താവളങ്ങളിലൊന്നായിരുന്നു ഷിരൂർ മലയടിവാരം. അവിടെ ഗംഗാവലിപ്പുഴയുടെ തീരത്തുള്ള ലക്ഷ്മൺ നായിക്കിന്‍റെ വീടും ഹോട്ടലും മലയാളി ഡ്രൈവർമാരുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായിരുന്നു.

പാതയോരത്ത് വണ്ടി നിർത്തി ഉറങ്ങുന്നതിനും ശുചിത്വത്തോടെ കുളിച്ച് വസ്ത്രങ്ങൾ മാറുന്നതിനുമൊക്കെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ടായിരുന്നു. അകാലത്തിൽ പൊലിഞ്ഞ കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്‍റെ ആരാധകനായിരുന്ന ലക്ഷ്മൺ പുനീതിന്‍റെ വലിയ ചിത്രം കടയ്ക്കു മുന്നിൽ മാലയിട്ട് തൂക്കിയിരുന്നു.

കന്നഡയ്ക്കൊപ്പം മലയാളവും നന്നായി സംസാരിക്കാനറിയാവുന്ന ലക്ഷ്മൺ നായിക്കിന്‍റെ ഹോട്ടലിൽ ചൂടുള്ള ഇഡ്ഡലിയും ദോശയുമൊക്കെ അടങ്ങുന്ന കേരളീയ ഭക്ഷണം കിട്ടുമായിരുന്നു. ലക്ഷ്മൺ നായിക്കും ഭാര്യ ശാന്തിയും തന്നെയായിരുന്നു കടയിലെ ആതിഥേയർ. അവരുടെ മക്കളായ 10 വയസുള്ള റോഷനും അഞ്ചുവയസുകാരി അവന്തികയും അർജുൻ അടക്കമുള്ള ഡ്രൈവർമാരുടെ കളിക്കൂട്ടുകാരായിരുന്നു.

ഹോട്ടലിനു മുന്നിൽ ഓടിക്കളിക്കുന്ന റോഷന്‍റെയും അവന്തികയുടെയും വീഡിയോ ഇവിടെയെത്തിയ മലയാളികൾ മുമ്പെങ്ങോ ചിത്രീകരിച്ചത് ദുരന്തത്തിന്‍റെ ആദ്യനാളുകളിൽ സമൂഹമാധ്യമങ്ങളിലെ കണ്ണീർചിത്രങ്ങളിലൊന്നായിരുന്നു.


മലയിടിച്ചിലിൽ ഇരമ്പിയെത്തിയ മണ്ണിനും പാറകൾക്കുമൊപ്പം മലയടിവാരത്ത് ഒറ്റപ്പെട്ടുനിന്ന ലക്ഷ്മണിന്‍റെ കൊച്ചുവീടും ഹോട്ടലും പാടേ തകർന്ന് നദിയിലേക്ക് പതിക്കുകയായിരുന്നു. ലക്ഷ്മണിന്‍റെ (45)യും ശാന്തിയുടെ(37)യും റോഷന്‍റെയും മൃതദേഹങ്ങൾ ആദ്യദിനം തന്നെ കണ്ടെടുത്തിരുന്നു.

മൂന്ന് ദിവസത്തിനുശേഷം എട്ടു കിലോമീറ്റർ അകലെ ഗോകർണത്തിന് സമീപത്തുവച്ചാണ് അവന്തികയുടെ കുഞ്ഞുശരീരം കണ്ടെടുത്തത്. ദുരന്തത്തിൽപെട്ട ഗ‍്യാസ് ടാങ്കറിലെ ഡ്രൈവറുടെയും സഹായിയുടെയും പിന്നീട് ലോറി ഡ്രൈവർ ശരവണന്‍റെയും മൃതദേഹങ്ങളും ഈ ഹോട്ടൽ നിന്നിരുന്ന സ്ഥലത്തിനടുത്തുനിന്നാണ് ലഭിച്ചത്.

ശരവണനും ഇനിയും കണ്ടെത്താൻ ബാക്കിയുള്ള ജഗന്നാഥ്, ലോകേഷ് എന്നിവരും ദുരന്തം നടക്കുമ്പോൾ ഹോട്ടലിൽ ഉണ്ടായിരുന്നിരിക്കാം എ ന്നാണ് അനുമാനം. എന്നാൽ, അർജുൻ ഭക്ഷണത്തിനായി ലോറിയിൽനിന്ന് ഇറങ്ങുന്നതിനു മുമ്പായിരിക്കാം അപകടത്തിൽപെട്ടത്.

ദുരന്തം സംഭവിച്ച ദിവസം വൈകുന്നേരം ലക്ഷ്മണിന്‍റെ വീടും ഹോട്ടലും നിന്നിരുന്ന സ്ഥലത്തിനു ചുറ്റും പരതിനടന്ന ഒരു തെരുവുനായ നാട്ടുകാർക്ക് സങ്കടക്കാഴ്ചയായിരുന്നു.

ലക്ഷ്മണിന്‍റെ വീടും ഹോട്ടലും നിന്നിരുന്ന ഭാഗം ഇപ്പോൾ ശൂന്യമാണ്. ദേശീയപാതയിൽ നിന്ന് നീക്കംചെയ്ത മണ്ണിൽ വലിയൊരു പങ്ക് ഇപ്പോൾ കൂട്ടിയിട്ടിട്ടുള്ളത് ഇവിടെയാണ്. ഇനി ഇവിടെയെത്തുമ്പോൾ ലക്ഷ്മണിനും കുടുംബത്തിനുമൊപ്പം അർജുന്‍റെയും ഓർമകൾ മലയാളികളുടെ മനസിൽ നിറയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.