രാജാവ് വിമർശനങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്‍റെ പരീക്ഷണം: ഗഡ്കരി
രാജാവ് വിമർശനങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യത്തിന്‍റെ പരീക്ഷണം: ഗഡ്കരി
Sunday, September 22, 2024 2:03 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: രാജാവ് തനിക്കെതിരായ ഏറ്റവും ശക്തമായ അഭിപ്രായത്തെ സഹിഷ്ണുതയോടെ ഉൾക്കൊള്ളുകയും അതേക്കുറിച്ച് ആത്മപരിശോധന നടത്തുകയും ചെയ്യുക എന്നതാണു ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ പരീക്ഷണമെന്നു മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി.

എഴുത്തുകാർ, കവികൾ, തത്വചിന്തകർ, പത്രപ്രവർത്തകർ തുടങ്ങിയവർ തങ്ങളുടെ അഭിപ്രായങ്ങൾ നിർഭയമായും ശക്തമായും തുറന്നു പ്രകടിപ്പിക്കണമെന്നും ഗഡ്കരി അഭിപ്രായപ്പെട്ടു. പൂനയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയമനിർമാണ സഭകൾ, എക്സിക്യൂട്ടീവ്, ജുഡീഷറി, മാധ്യമങ്ങൾ എന്നീ നാലു തൂണുകളിൽ നിലകൊള്ളുന്ന ജനാധിപത്യത്തിന്‍റെ മാതാവ് എന്നാണ് ഇന്ത്യയെ വിളിക്കുന്നത്. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഉൾപ്പെടെ നാലു തൂണുകൾക്കും ഭരണഘടനയിൽ പ്രത്യേക അവകാശങ്ങളും ഉത്തരവാദിത്വങ്ങളും ഉണ്ട്. എഴുത്തുകാരും കവികളും ബുദ്ധിജീവികളും തങ്ങളുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഭയമില്ലാതെ തുറന്നു ശക്തമായി പ്രകടിപ്പിക്കണം.


ഇന്ത്യയിൽ അഭിപ്രായവ്യത്യാസത്തിന്‍റെ പ്രശ്നമില്ലെന്നും എന്നാൽ അഭിപ്രായം ഇല്ലായ്മയുടെ പ്രശ്നമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വലതുപക്ഷക്കാരോ ഇടതുപക്ഷക്കാരോ എന്നതല്ല, പലരും അവസരവാദികളാണ്.

എഴുത്തുകാരും ബുദ്ധിജീവികളും തങ്ങളുടെ അഭിപ്രായങ്ങൾ ഭയമില്ലാതെ പ്രകടിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നല്ല എഴുത്തുകാർ തങ്ങളുടെ ചിന്തകളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. സാമൂഹികമായ അപകർഷതയുടെയും ശ്രേഷ്ഠതയുടെയും സങ്കൽപ്പങ്ങളും തൊട്ടുകൂടായ്മയും നിലനിൽക്കുന്നിടത്തോളം കാലം രാഷ്‌ട്രനിർമാണം പൂർണമാകില്ലെന്നും ഗഡ്കരി പറഞ്ഞു.

നാഗ്പുരിലെ സന്ത് തുക്കഡോജി മഹാരാജ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ എസ്.എൻ. പത്താൻ എഴുതിയ പുസ്തകമാണു മന്ത്രി പ്രകാശനം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.