ഇന്ത്യയിൽ അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്നമില്ലെന്നും എന്നാൽ അഭിപ്രായം ഇല്ലായ്മയുടെ പ്രശ്നമുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വലതുപക്ഷക്കാരോ ഇടതുപക്ഷക്കാരോ എന്നതല്ല, പലരും അവസരവാദികളാണ്.
എഴുത്തുകാരും ബുദ്ധിജീവികളും തങ്ങളുടെ അഭിപ്രായങ്ങൾ ഭയമില്ലാതെ പ്രകടിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നല്ല എഴുത്തുകാർ തങ്ങളുടെ ചിന്തകളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. സാമൂഹികമായ അപകർഷതയുടെയും ശ്രേഷ്ഠതയുടെയും സങ്കൽപ്പങ്ങളും തൊട്ടുകൂടായ്മയും നിലനിൽക്കുന്നിടത്തോളം കാലം രാഷ്ട്രനിർമാണം പൂർണമാകില്ലെന്നും ഗഡ്കരി പറഞ്ഞു.
നാഗ്പുരിലെ സന്ത് തുക്കഡോജി മഹാരാജ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ എസ്.എൻ. പത്താൻ എഴുതിയ പുസ്തകമാണു മന്ത്രി പ്രകാശനം ചെയ്തത്.