ലോകത്തിലെ ഏറ്റവും സന്പന്ന ക്ഷേത്രങ്ങളിലൊന്നായ തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ലഡു നിർമിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ്, മത്സ്യ എണ്ണ എന്നിവയുടെ സാന്നിധ്യം ഗുജറാത്ത് ആസ്ഥാനമായുള്ള ലബോറട്ടറി സ്ഥിരീകരിച്ചുവെന്ന നായിഡുവിന്റെ ആരോപണമാണ് വിവാദത്തിനു തുടക്കമിട്ടത്.
ഇതിനുപിന്നാലെ ഗുജറാത്തിലെ നാഷണൽ ഡെയറി ഡെവലപ്മെന്റ് ബോർഡിലെ സെന്റർ ഓഫ് അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്സ്റ്റോക്ക് ആൻഡ് ഫുഡിന്റെ (സിഎഎൽഎഫ്) റിപ്പോർട്ട് ടിഡിപി വക്താവ് അനം വെങ്കട രമണ റെഡ്ഢി പുറത്തുവിടുകയും ചെയ്തു.അതിനിടെ, സംഭവം സുപ്രീംകോടതിയിലേക്കും നീങ്ങുകയാണ്.
ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന, ഹൈന്ദവ ആചാരങ്ങൾ ലംഘിക്കുന്ന സംഭവങ്ങളാണു നടക്കുന്നതെന്നാരോപിച്ച് ഒരു വിശ്വാസി സുപ്രീംകോടതിയിൽ ഹർജി നൽകി. ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന ആരോപണം ക്ഷേത്രഭരണത്തിലെ വലിയ പിഴവുകളുടെ ലക്ഷണമാണെന്നും ഹിന്ദു ആചാരങ്ങളുടെ പവിത്രത സംരക്ഷിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.