അമർ പ്രീത് സിംഗ് വ്യോമസേനാ മേധാവി
അമർ പ്രീത് സിംഗ് വ്യോമസേനാ മേധാവി
Sunday, September 22, 2024 2:03 AM IST
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ പുതിയ തലവനായി എയർ മാർഷൽ അമർ പ്രീത് സിംഗിനെ നിയമിച്ചു. എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി 30ന് വിരമിക്കുന്ന ഒഴിവിലാണു വ്യോമസേനാ ഉപമേധാവിയായ അമർ സിംഗിന്‍റെ നിയമനം. പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്നതടക്കം വ്യോമസേനയുടെ ആധുനികവത്കരണത്തിനാകും സിംഗിന്‍റെ മുൻഗണന.

നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർഥിയായ അമർ പ്രീത് സിംഗ് ഫ്ലൈയിംഗ് ഇൻസ്ട്രക്‌ടറും ടെസ്റ്റ് പൈലറ്റുമാണ്.


ഓപ്പറേഷൻ ഫൈറ്റർ സ്ക്വാഡ്രണും മുൻനിര എയർബേസും കമാൻഡ് ചെയ്തിട്ടുണ്ട്. 5,000 മണിക്കൂറിലധികം വിമാനം പറത്തി പരിചയമുള്ള അദ്ദേഹം മോസ്കോയിലെ മിഗ് -29 അപ്ഗ്രേഡ് പദ്ധതിയുടെ മാനേജ്മെന്‍റ് ടീമിനെയും നയിച്ചു.

1964 ഒക്‌ടോബർ 27ന് ജനിച്ച സിംഗ് 1984 ഡിസംബറിലാണ് വ്യോമസേനയുടെ ഫൈറ്റർ പൈലറ്റ് സ്ട്രീമിലേക്കു കമ്മീഷൻ ചെയ്യപ്പെട്ടത്. പരം വിശിഷ്‌ട സേവാ മെഡലും അതിവിശിഷ്‌ട സേവാ മെഡലും ലഭിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.