അർജുനുവേണ്ടിയുള്ള തെരച്ചിൽ: പുഴയിൽനിന്നു ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
അർജുനുവേണ്ടിയുള്ള തെരച്ചിൽ:  പുഴയിൽനിന്നു ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തി
Sunday, September 22, 2024 2:03 AM IST
കാർവാർ (കർണാടക): ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി ഗംഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോഗിച്ച് തെരച്ചിൽ തുടങ്ങി. ആദ്യദിനം ഒരു ലോറിയുടെ ടയറുകളും സ്റ്റിയറിംഗ് ഉൾപ്പെടുന്ന ഭാഗവും പുഴയിൽനിന്നു കണ്ടെത്തി. എന്നാൽ ഇവ അർജുൻ ഓടിച്ചിരുന്ന ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറയുന്നു.

പുഴയ്ക്കടിയിൽ തലകീഴായി കിടക്കുന്ന രീതിയിൽ മറ്റൊരു വാഹനംകൂടി കണ്ടെത്തിയതായി മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേ അറിയിച്ചു. ഇത് ഒരുപക്ഷേ അർജുന്‍റെ ലോറിയാകാമെന്നാണു നിഗമനം. ഈ സ്ഥലത്തിനു സമീപം ഡ്രഡ്ജർ എത്തിച്ച് വാഹനം ഉയർത്തിയെടുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണും അവശിഷ്ടങ്ങളും നീക്കുന്നതിനു മുമ്പ് യന്ത്രക്കൈകളിൽ കാമറ ഘടിപ്പിച്ച് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തി. ഇതോടൊപ്പം ഈശ്വർ മാൽപേയുടെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധർ കാമറയുമായി നേരിട്ട് പുഴയിലിറങ്ങിയും പരിശോധന നടത്തി.


അർജുന്‍റെ സഹോദരി അഞ്ജുവിനെ ഇന്നലെ ഷിരൂരിലെത്തിച്ചിട്ടുണ്ട്. ഇനി കണ്ടെത്താൻ ബാക്കിയുള്ള ജഗന്നാഥ്, ലോകേഷ് എന്നിവരുടെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്. ദൗത്യസംഘത്തിനു നേതൃത്വം നല്കുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് എന്നിവരും സ്ഥലത്തുണ്ട്.

മണ്ണിടിച്ചിലിനെത്തുടർന്ന് പുഴയിലേക്കു പതിച്ച ലോറികളുടെയും കെട്ടിടങ്ങളുടെയും വൈദ്യുതി തൂണിന്‍റെയും അവശിഷ്ടങ്ങളെല്ലാം ഡ്രഡ്ജർ ഉപയോഗിച്ച് പുഴയിൽനിന്നു നീക്കും.

സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജർ ഷിരൂരിലെത്തിക്കുന്നതിനും തെരച്ചിൽ നടത്തുന്നതിനുമായി ഒരു കോടിയോളം രൂപയാണു ചെലവ് വരുന്നത്. ഈ ചെലവ് കർണാടക സർക്കാരാണ് വഹിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.