അർജുന്റെ സഹോദരി അഞ്ജുവിനെ ഇന്നലെ ഷിരൂരിലെത്തിച്ചിട്ടുണ്ട്. ഇനി കണ്ടെത്താൻ ബാക്കിയുള്ള ജഗന്നാഥ്, ലോകേഷ് എന്നിവരുടെ ബന്ധുക്കളും ഷിരൂരിലെത്തിയിട്ടുണ്ട്. ദൗത്യസംഘത്തിനു നേതൃത്വം നല്കുന്ന കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് എന്നിവരും സ്ഥലത്തുണ്ട്.
മണ്ണിടിച്ചിലിനെത്തുടർന്ന് പുഴയിലേക്കു പതിച്ച ലോറികളുടെയും കെട്ടിടങ്ങളുടെയും വൈദ്യുതി തൂണിന്റെയും അവശിഷ്ടങ്ങളെല്ലാം ഡ്രഡ്ജർ ഉപയോഗിച്ച് പുഴയിൽനിന്നു നീക്കും.
സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജർ ഷിരൂരിലെത്തിക്കുന്നതിനും തെരച്ചിൽ നടത്തുന്നതിനുമായി ഒരു കോടിയോളം രൂപയാണു ചെലവ് വരുന്നത്. ഈ ചെലവ് കർണാടക സർക്കാരാണ് വഹിക്കുന്നത്.