കോടതിയിൽ ആക്രോശിച്ച ജില്ലാ ജഡ്ജിയെ പുറത്താക്കി
കോടതിയിൽ ആക്രോശിച്ച ജില്ലാ ജഡ്ജിയെ പുറത്താക്കി
Sunday, September 22, 2024 3:12 AM IST
ന്യൂഡൽഹി: കോടതിയിൽ ആക്രോശിച്ച ജില്ലാ ജഡ്ജിയെ പിരിച്ചുവിടാൻ ഡൽഹി സർക്കാരിനോട് ഡൽഹി ഹൈക്കോടതി രേഖാമൂലം ആവശ്യപ്പെട്ടു. ദ്വാരകയിലെ ജില്ലാ ജഡ്ജി അമൻ പ്രതാപ് സിംഗിനെതിരേയാണ് നടപടിക്ക് ഹൈക്കോടതിയുടെ അഭൂതപൂർവമായ ശിപാർശ.

കസേരയിൽനിന്ന് എഴുന്നേറ്റ് 42കാരനായ അമൻ പ്രതാപ് സിംഗ് കോടതി ജീവനക്കാരോടും ഒരു പ്രതിയുടെ അഭിഭാഷകനോടും ആക്രോശിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണു നടപടി.

പ്രൊബേഷൻ അവസാനിപ്പിക്കണമെന്നു ഡൽഹി ഹൈക്കോടതി ഫുൾ ബെഞ്ച് തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തിലാണു സർക്കാരിനു കത്തു നൽകിയത്.

അമൻ പ്രതാപ് സിംഗിന്‍റെ അഭിഭാഷകരോടുള്ള മനോഭാവവും പെരുമാറ്റവും സംബന്ധിച്ചു ലഭിച്ച നിരവധി പരാതികൾ കണക്കിലെടുത്ത് അദ്ദേഹത്തിന് സി ഗ്രേഡ് നൽകിയിട്ടുണ്ട്. ജഡ്ജിക്കെതിരേ ബാറിൽനിന്ന് എട്ടു പരാതികൾ ഉണ്ടായിരുന്നു.


ഡൽഹി ഹയർ ജുഡീഷൽ സർവീസിലെ ഉദ്യോഗസ്ഥനും നിലവിൽ ദ്വാരക സൗത്ത്-വെസ്റ്റ് ജില്ലാ ജഡ്ജി-ഒന്നുമായ അമൻ പ്രതാപ് സിംഗിൽനിന്ന് ജുഡീഷൽ ജോലികൾ ഉടനടി പ്രാബല്യത്തോടെ പിൻവലിക്കാൻ ദ്വാരക കോടതികളിലെ പ്രിൻസിപ്പൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് ജഡ്ജിക്ക് (സൗത്ത് വെസ്റ്റ്) ഹൈക്കോടതിയുടെ ഉത്തരവ് രജിസ്ട്രാർ ജനറൽ കൈമാറി.

ജൂണ്‍ മുതൽ ദ്വാരക കോടതിയിൽ പ്രാക്‌ടീസ് ചെയ്തിരുന്ന അമൻ പ്രതാപ് സിംഗ് രണ്ടുവർഷമായി പ്രൊബേഷനിലായിരുന്നു. കഴിഞ്ഞ മേയ് മാസം ഡൽഹിയിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമിതനായി.

പ്രാക്‌ടീസ് ചെയ്യുന്ന അഭിഭാഷകരെ ഡൽഹി ഹയർ ജുഡീഷൽ സർവീസ് പരീക്ഷകളിലൂടെ നേരിട്ടു ജില്ലാ ജഡ്ജിമാരായി നിയമിക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു നിയമനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.