ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ മലയാളിക്കെതിരേയും ആരോപണം
ലബനൻ സ്ഫോടനം: പേജർ ഇടപാടിൽ  മലയാളിക്കെതിരേയും  ആരോപണം
Saturday, September 21, 2024 3:23 AM IST
ന്യൂഡൽഹി: ലബനനിൽ ഹിസ്ബുള്ള ഭീകരർ ഉപയോഗിച്ച പേജറുകൾ പൊട്ടിത്തെറിച്ച സാഹചര്യത്തിൽ പേജറുകൾ നിർമിച്ച കന്പനിക്കു പണം കൈമാറിയതു മലയാളിയുടെ സ്ഥാപനമാണെന്ന് ആരോപണം. നോർവീജിയൻ പൗരത്വമുള്ള വയനാട് മാനന്തവാടി സ്വദേശി റിൻസൺ ജോസിനെതിരേയാണ് ആരോപണം.

പേജറുകൾ നിർമിച്ച കന്പനിക്കു പണം കൈമാറാനുള്ള നിഴൽകന്പനിയായി റിൻസന്‍റെ സ്ഥാപനം പ്രവർത്തിച്ചെന്നാണു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റിൻസണ്‍ ജോസിന്‍റെ കന്പനി നിയമലംഘനം നടത്തിയതായി തെളിവില്ലെന്നാണു ബൾഗേറിയൻ അന്വേഷണ ഏജൻസി വ്യക്തമാക്കിയത്.

റിൻസന്‍റെ നോർട്ട ഗ്ലോബൽ, നോർട്ട ലിങ്ക് എന്നീ കന്പനികൾ വഴിയാണു പേജറിനുള്ള പണം കൈമാറിയതെന്ന് ചില വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തായ്‌വാനിലെ ഗോൾഡ് അപ്പോളോ എന്ന കന്പനിയുടെ ലോഗോയുള്ള പേജറുകളാണ് ലബനനിൽ പൊട്ടിത്തെറിച്ചത്.

എന്നാൽ, ഇവ നിർമിച്ചിട്ടില്ലെന്നും ഹംഗേറിയൻ കന്പനിയായ ബിഎസിക്ക് ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം നൽകിയിരുന്നുവെന്നുമാണ് തായ്‌വാൻ കന്പനിയുടെ വിശദീകരണം. വിഷയത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ബൾഗേറിയയും നോർവെയും.

ഒന്നുമറിയില്ലെന്നു റിൻസന്‍റെ കുടുംബം


മാനന്തവാടി: ലബനനിൽ സ്ഫോടനമുണ്ടായ പേജറുകൾ കൈമാറിയതിൽ മലയാളിയായ റിൻസനു പങ്കുണ്ടെന്ന ആരോപണത്തിൽ തങ്ങൾക്ക് ഒന്നുമറിയില്ലെന്നു ബന്ധുക്കൾ. മൂന്നു ദിവസം മുന്പു വരെ റിൻസണ്‍ വിളിച്ചിരുന്നതായും എന്നാൽ ഇന്നലെ റിൻസനെയും ഭാര്യ രേശ്മയെയും വിളിച്ചിട്ട് എടുക്കുന്നില്ലെന്നും സഹോദരൻ ജിൻസണെ വിളിച്ചപ്പോൾ, റിൻസനെ ചതിയിൽപ്പെടുത്തിയതായി സംശയിക്കുന്നതായി പറഞ്ഞെന്നും അമ്മാവൻ ചക്കാലക്കുടി തങ്കച്ചൻ പറഞ്ഞു.

റിൻസണെക്കുറിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രഹസ്യാന്വേഷണ വിഭാഗം ഒണ്ടയങ്ങാടിയിലെ വീട്ടിലെത്തി റിൻസന്‍റെ മാതാപിതാക്കളായ മുത്തേടത്ത് ജോസിൽനിന്നും ഗ്രേസിയിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. റിപ്പോർട്ട് എഡിജിപി ഇന്‍റലിജൻസിനു കൈമാറി.

ബംഗളൂരുവിലെ പഠനത്തിനുശേഷം 2015ലാണ് ഇരട്ടസഹോദരങ്ങളായ റിൻസണ്‍ ജോസും ജിൻസണ്‍ ജോസും നോർവെയിൽ ജോലിക്കായി പോയത്. റിൻസൺ നോർവെയിലെത്തി പൗരത്വം സ്വീകരിക്കുകയും പലവിധ ജോലികൾ ചെയ്യുകയും ചെയ്തു. പിന്നീട് സ്വന്തം സ്ഥാപനം തുടങ്ങി. അവസാനമായി 2023 നവംബറിലാണ് റിൻസൺ നാട്ടിലെത്തിയത്. ജനുവരിയിൽ മടങ്ങുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.