കൊടിക്കുന്നിലിനെ തഴഞ്ഞതിൽ പ്രതിഷേധമറിയിച്ച പ്രതിപക്ഷത്തെ കിരണ്‍ റിജിജു വിമർശിച്ചു. കോണ്‍ഗ്രസ് ഇങ്ങനെ സംസാരിക്കുന്നത് വലിയ അപമാനമാണ്. ഭർതൃഹരി മഹ്താബിന്റെ പേര് അവർ എതിർക്കുന്നു.
പരാജയമറിയാതെ ഏഴുതവണ എംപിയായ വ്യക്തിയാണു ഭർതൃഹരി. ചട്ടങ്ങളും നിയമങ്ങളും അറിയാത്തവർക്കു മാത്രമേ തെറ്റുപറ്റിയെന്ന് തോന്നുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറു തവണ ബിജെഡി ടിക്കറ്റിൽ കട്ടക്കിൽനിന്നു ജയിച്ച ഭർതൃഹരി ഇത്തവണ ബിജെപി സ്ഥാനാർഥിയായാണു ലോക്സഭയിലെത്തിയത്.