സ്‌കൂളിന്‍റെ ഉന്നതിക്കായി വിദ്യാർഥിയെ ‘ബലി’കൊടുത്തു!
സ്‌കൂളിന്‍റെ ഉന്നതിക്കായി  വിദ്യാർഥിയെ ‘ബലി’കൊടുത്തു!
Saturday, September 28, 2024 2:22 AM IST
ലക്നോ: സ്കൂളിന്‍റെ ഉയർച്ചയ്ക്കും അഭിവൃദ്ധിക്കുമായി സ്കൂൾ അധികൃതർ ചേർന്നു രണ്ടാംക്ലാസ് വിദ്യാർഥിയെ ‘ബലി’ നൽകി.

ഉത്തര്‍പ്രദേശിലെ ഹത്രാസിലാണു രാജ്യത്തെ ഞെട്ടിക്കുകയും നാണംകെടുത്തുകയും ചെയ്ത സംഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ഡയറക്‌ടര്‍, ഇയാളുടെ അച്ഛന്‍, മൂന്ന് അധ്യാപകര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി ഹത്രാസ് ജില്ലാ പോലീസ് സൂപ്രണ്ട് നിപുൻ അഗർവാൾ പറഞ്ഞു.

ഹത്രാസിനടുത്ത റാസ്ഗവാനിലെ ഡിഎല്‍ പബ്ലിക് സ്‌കൂളിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. സ്‌കൂള്‍ ഡയറക്‌ടര്‍ ദിനേശ് ബാഗേൽ മന്ത്രവാദത്തിൽ വിശ്വസിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഹോസ്റ്റലിൽ താമസിച്ചു പഠിച്ചിരുന്ന കുട്ടിയെയാണു കൊലപ്പെടുത്തിയത്.

സ്‌കൂളിനു പുറത്ത് കുഴല്‍ക്കിണറിനു സമീപം വച്ച് കുട്ടിയെ കൊലപ്പെടുത്താനാണ് പ്രതികള്‍ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഹോസ്റ്റൽമുറിയിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പുറത്തേക്കു കൊണ്ടുവരുമ്പോള്‍ ഉണർന്നു നിലവിളിച്ചതിനെത്തുടര്‍ന്ന് അവിടെവച്ചുതന്നെ കഴുത്തു ഞെരിച്ച് കൊല്ലാന്‍ പ്രതികള്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും പോലീസ് പറയുന്നു.


കഴിഞ്ഞ ആറിന് മറ്റൊരു കുട്ടിയെ ബലി കൊടുക്കാനാണ് പ്രതികൾ ആദ്യം തീരുമാനിച്ചത്. എന്നാൽ, ആ കുട്ടി ഭയചകിതനായി നിലവിളിച്ച് ഓടി രക്ഷപ്പെട്ടതിനാൽ ശ്രമം വിഫലമായി. ഇതോടെയാണു ഹോസ്റ്റലിൽ കഴിയുന്ന മറ്റൊരു കുട്ടിയെ ‘ബലി’ നൽകാൻ തീരുമാനിച്ചത്.

മകന് അസുഖം ബാധിച്ചതായി കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂള്‍ അധികൃതർ തന്നെ വിളിച്ച് അറിയിച്ചതായി കുട്ടിയുടെ അച്ഛൻ കൃഷന്‍ കുശ്വാഹ പറഞ്ഞു. കുശ്വാഹ സ്‌കൂളിലെത്തിയപ്പോള്‍ കുട്ടിയെ സ്‌കൂള്‍ ഡയറക്‌ടര്‍ ദിനേശ് ബാഗേൽ കാറില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു. 

പിന്നീട് ബാഗേലിന്‍റെ കാറില്‍നിന്ന് മകന്‍റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.