കഴിഞ്ഞ ആറിന് മറ്റൊരു കുട്ടിയെ ബലി കൊടുക്കാനാണ് പ്രതികൾ ആദ്യം തീരുമാനിച്ചത്. എന്നാൽ, ആ കുട്ടി ഭയചകിതനായി നിലവിളിച്ച് ഓടി രക്ഷപ്പെട്ടതിനാൽ ശ്രമം വിഫലമായി. ഇതോടെയാണു ഹോസ്റ്റലിൽ കഴിയുന്ന മറ്റൊരു കുട്ടിയെ ‘ബലി’ നൽകാൻ തീരുമാനിച്ചത്.
മകന് അസുഖം ബാധിച്ചതായി കഴിഞ്ഞ തിങ്കളാഴ്ച സ്കൂള്‍ അധികൃതർ തന്നെ വിളിച്ച് അറിയിച്ചതായി കുട്ടിയുടെ അച്ഛൻ കൃഷന് കുശ്വാഹ പറഞ്ഞു. കുശ്വാഹ സ്കൂളിലെത്തിയപ്പോള്‍ കുട്ടിയെ സ്കൂള്‍ ഡയറക്ടര്‍ ദിനേശ് ബാഗേൽ കാറില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അധികൃതര്‍ പറഞ്ഞു.
പിന്നീട് ബാഗേലിന്റെ കാറില്‍നിന്ന് മകന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും അച്ഛൻ പറഞ്ഞു.