കേജരിവാൾ പുറത്തേക്ക്
കേജരിവാൾ പുറത്തേക്ക്
Friday, June 21, 2024 4:08 AM IST
സനു സിറിയക്

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കണ്‍വീനറുമായ അരവിന്ദ് കേജരിവാളിന് മദ്യനയ അഴിമതിക്കേസിൽ ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ഡൽഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകരുതെന്ന് ഇഡി അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും അവധിക്കാല ബെഞ്ച് ജഡ്ജി ന്യായ് ബിന്ദു ജാമ്യം അനുവദിക്കുകയായിരുന്നു.

കോടതി ഉത്തരവ് തിഹാർ ജയിലധികൃതർക്കു ലഭിക്കാത്തതിനാൽ കേജരിവാളിന് ഇന്നലെ പുറത്തിറങ്ങാനായില്ല. ജാമ്യം നൽകിക്കൊണ്ടുള്ള കോടതി ഉത്തരവ് ഇന്നു വൈകുന്നേരം നാലിനായിരിക്കും ജയിലിലേക്ക് അയയ്ക്കുക. തുടർന്ന് നടപടിക്രമങ്ങൾക്കുശേഷം രാത്രി എട്ടോടെ അദ്ദേഹം ജയിലിൽനിന്നു പുറത്തിറങ്ങുമെന്നാണ് സൂചന.

ഇന്നലെ രാവിലെ കേസ് പരിഗണിച്ച കോടതി വിധി പറയാൻ മാറ്റി രാത്രി എട്ടോടെയാണ് ജാമ്യം അനുവദിച്ചുകൊണ്ട് വിധി പുറപ്പെടുവിച്ചത്. കോടതി ജാമ്യം നൽകിയതോടെ ജാമ്യബോണ്ടിൽ ഒപ്പിടാൻ 48 മണിക്കൂർ സമയം അനുവദിക്കണമെന്ന് ഇഡി അഭിഭാഷകൻ എസ്.വി. രാജു ആവശ്യപ്പെട്ടു. ജാമ്യബോണ്ടിൽ ഒപ്പിടാൻ സമയം അനുവദിച്ചാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഇഡിയുടെ നീക്കമെന്ന് കേജരിവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിക്രം ചൗധരി കോടതിയെ ബോധിപ്പിച്ചു. ഇതോടെ ഇഡിയുടെ ആവശ്യം കോടതി തള്ളി.


കേജരിവാളിനെതിരായ ഇഡിയുടെ ആരോപണം ഒരു തെളിവുമില്ലാത്തതാണെന്ന് അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു. പിഎംഎൽഎ പ്രകാരം സമർപ്പിച്ച ഒരു കുറ്റപത്രത്തിലും കേജരി‌വാളിന്‍റെ പേരില്ല. ഇഡി സ്വതന്ത്ര ഏജൻസിയാണോ അതോ ചില രാഷ്‌ട്രീയ യജമാനന്മാരുടെ കൈയിലെ പാവയാണോയെന്നും വിക്രം ചൗധരി ചോദിച്ചു.

മദ്യനയ അഴിമതിക്കേസിലെ സാന്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാതെ തിഹാർ ജയിലിൽ കഴിഞ്ഞ കേജരിവാളിന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേയ് പത്തിന് 20 ദിവസത്തെ ഇടക്കാല ജാമ്യം സുപ്രീംകോടതി അനുവദിച്ചിരുന്നു.

ഡൽഹി മദ്യനയത്തിൽ ഇടനിലക്കാരനായി നിന്ന് കേജരിവാൾ 100 കോടി രൂപ വാങ്ങിയെന്നും ഇതിൽ 40 കോടി ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വിനിയോഗിച്ചെന്നുമായിരുന്നു ഇഡിയുടെ വാദം.

കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. നേരത്തെ അറസ്റ്റിലായ ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗിന് ജാമ്യം ലഭിച്ചിരുന്നു. ഇഡി അറസ്റ്റ് ചെയ്ത ബിആർഎസ് നേതാവ് കെ. കവിതയും ജയിലിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.