ചെന്നൈ: വടക്കൻ തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിൽ വ്യാജച്ചാരായം കഴിച്ച് മരിച്ചവരുടെ എണ്ണം 43 ആയി. നൂറോളം പേർ ചികിത്സയിലുണ്ട്.
സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. വ്യാജച്ചാരായം വിറ്റ കേസിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.