കൂലി, യന്ത്രക്കൂലി, പാട്ടവാടക, വളം, വിത്ത്, ജലസേചനം എന്നിവ പരിഗണിച്ചാണ് മിനിമം താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. 2018-19 വർഷത്തെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വിലവർധനയാണ് കേന്ദ്രം നടപ്പിലാക്കുന്നത്.
വിളകളുടെ ഉത്പാദനച്ചെലവിന്റെ ഒന്നര മടങ്ങ് എങ്കിലും താങ്ങുവിലയായി ലഭിക്കണമെന്നാണ് കർഷകസംഘടനകളുടെ ആവശ്യം. എന്നാൽ ബജ്റയ്ക്ക് 77 ശതമാനവും പരിപ്പിന് 59 ശതമാനവും ഉഴുന്നിന് 52 ശതമാനവുമാണ് താങ്ങുവില ഏർപ്പെടുത്തിയിരിക്കുന്നത്. എണ്ണക്കുരുക്കൾക്ക് വൻ വർധന ഏർപ്പെടുത്തിയിട്ടുണ്ട്.
2004-05 വിപണിവർഷം മുതൽ 2013-14 വരെയുള്ള കാലയളവിൽ 14 വിളകളുടെ സംഭരണം 4,675.98 ലക്ഷം മെട്രിക് ടണ്‍ ആയിരുന്നു.