പ്രതിപക്ഷനേതാവ് ജോയിയുടെ വീട് സന്ദർശിച്ചു
Saturday, July 20, 2024 7:27 AM IST
വെള്ളറട: ആമഇഴഞ്ചാന്‍ തൊടില്‍ മരണപ്പെട്ട ജോയിയുടെ വീട് പ്രതിപക്ഷ നേതാവ് വി .ഡി.സതീശന്‍ സന്ദര്‍ശിച്ചു. നഗരത്തിന്‍റെ ദുരവസ്ഥ പലതവണ നിയമസഭയില്‍ ഉന്നയിച്ചിട്ടും പ്രതിപക്ഷത്തെ അവഹേളിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും, സര്‍ക്കാരിന്‍റെയും നഗരസഭയുടെയും ധാര്‍ഷ്ട്യത്തിന്‍റെ ഇരയാണ് ജോയി എന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.

മരണപ്പെടുന്നവര്‍ക്ക് 30 ലക്ഷം രൂപ അനുവതിക്കാന്‍ സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ ജോയിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ മാത്രമേ നല്‍കിയിട്ടുള്ളൂ, ബാക്കി 20 ലക്ഷം രൂപ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ജോയിയുടെ മാതാവ് മെര്‍ഗിയുടെ എല്ലാവിധ ചികിത്സാ സഹായവും പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുമെന്ന് അദ്ദേഹം വ‍്യക്തമാക്കി.


ചികിത്സയ്ക്കായി മുഴുവന്‍ തുകയും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മുന്‍മന്ത്രി വി .എസ്.ശിവകുമാര്‍, മുന്‍ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, അഡ്വ. മരിയാപുരം ശ്രീകുമാര്‍, ചെമ്പഴന്തി അനില്‍, മാരായമുട്ടം സുരേഷ്, എം .എസ്.അനില്‍, അഡ്വ.എസ്.ജോണ്‍, ബിനില്‍ മണലുവിള,

അരുവിപ്പുറം കൃഷ്ണകുമാര്‍, മണ്ണൂര്‍ ശ്രീകുമാര്‍, കാക്കണം മധു, മണ്ണൂര്‍ ഗോപന്‍, സുഗതന്‍ തത്തിയൂര്‍, ശ്രീരാഗം ശ്രീകുമാര്‍, കൃഷ്ണ ശേഖര്‍, സി .എസ്.അയ്യപ്പന്‍ പിള്ള, ആരാമം മധുസൂദനന്‍ നായര്‍ എന്നിവരും പ്രതിപക്ഷ നേതാവിനൊപ്പം ജോയിയുടെ വീട്ടിൽ എത്തിയിരുന്നു.