ആശുപത്രി ജീവനക്കാർക്കുനേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
Thursday, September 5, 2024 6:32 AM IST
നെടുമങ്ങാട്: ആര്യനാട് ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അതിക്രമം നടത്തിയ യുവാവി നെ പോലീസ് അറസ്റ്റുചെയ്തു. ആര്യനാട് ഗവ. ആശുപത്രിയിൽ വനിതാ ജീവനക്കാരി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ അതിക്രമം നടത്തിയ ഉഴമലക്കൽ കുളപ്പട കിഴക്കുപുറം വാഴോട്ടുകോണം വടക്കുപുത്തൻവീട്ടിൽ സതീഷിനെയാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്ത്.

അപകടത്തിൽപ്പെട്ടു ചികിത്സയ് ക്കായി ആര്യനാട് സിഎച്ച്സി ആശുപത്രിയിൽ ചികിത്സയ്ക്കായിവന്ന സതീഷ് മുറിവ് കെട്ടുന്നതിനിടെ അറ്റൻഡറായ ജീവനക്കാരിയെ മറ്റു സ്റ്റാഫുകളും രോഗികളും സെക്യൂരിറ്റി ജീവനക്കാരും കൂട്ടിരുപ്പുകാരും നോക്കിനിൽക്കേ അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു.


അന്നേ ദിവസം തന്നെ ഇയാൾക്കെതിരെ ആശുപത്രി ജീവനക്കാരെ മർദിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആശുപത്രി ജീവനക്കാർക്കെതിരായ അതിക്രമം തടയുന്നതിനുള്ള വകുപ്പ് ഉൾപ്പെടുത്തിയാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

ആക്രമണത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബുവിന്‍റെ നിർദശപ്രകാരം ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എസ്. അജീഷിന്‍റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.