പീഡനശേഷം വിദേശത്തേക്ക് കടന്ന യുവാവ് പിടിയിൽ
Wednesday, September 4, 2024 6:50 AM IST
നെടുമങ്ങാട്: പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്ന് ഒളിവിൽ കഴിയുകയായിരുന്ന മലപ്പുറം സ്വദേശിയെ ആര്യനാട് പോലിസ് പിടികൂടി. 2019-ൽ വെള്ളനാട് സ്വദേശിനിയായ യുവതിയെയാണു മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണ ഏലംകുളം വില്ലേജിൽ കുന്നക്കാവ കള്ളിയത്തോട് മോദിയിൽ ഹൗസിൽ മുഹമ്മദ് ഷഹാദി(26) നെ യാണ് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി കിരൺനാരായണിന്‍റെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈ എസ്പി എൻ. ഷിബുവിന്‍റെ നേതൃത്വത്തിൽ, ആര്യനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എ. അജീഷ്, എസ്ഐ ഷിബു, സി പി ഒ മാരായ ജിജു, പ്രശാന്ത് എന്നിവരാണ് പ്രതികോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്തത്.


സംഭവശേഷം വിദേശത്തേക്കു കടന്നുകളഞ്ഞ പ്രതിക്കെതിരെ പോലീസ് ഇന്‍റർപോളിന്‍റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തുടർന്നു നാട്ടിലേക്കുവന്ന പ്രതിയെ ഇമിഗ്രേഷൻ വിഭാഗം കോയമ്പത്തൂർ വിമാനത്താവളത്തിൽ തടഞ്ഞുവച്ചശേഷം ആര്യനാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.