വഴയില -പഴകുറ്റി നാലുവരിപ്പാത : ആദ്യറീച്ചിന്‍റെ നിർമാണ പ്രവൃത്തികള്‍ക്ക് സംഘാടക സമിതി രൂപീകരിച്ചു
Wednesday, September 4, 2024 7:01 AM IST
നെടുമങ്ങാട്: വഴയില മുതല്‍ പഴകുറ്റി വരെയുള്ള നാലുവരിപ്പാതയുടെ ആദ്യറീച്ചിന്‍റെയും കരകുളം ഫ്ലൈ ഓവറിന്‍റെയും നിർമാണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു.

വഴയില മുതല്‍ പഴകുറ്റി വരെയുള്ള 11.240 കിലോ മീറ്റർ ദൂരം വരുന്ന നാലുവരിപ്പാതയുടെ നിർമാണപ്രവൃത്തികള്‍ക്ക് ഈ മാസം തുടക്കമാകും. ആദ്യഘട്ടമായി 58.7 കോടി രൂപ ചെലവില്‍ നിർമിക്കുന്ന കരകുളം ഫ്ലൈഓവറിന്‍റെ നിർമാണ പ്രവർത്തിയാണ് ആരംഭിക്കുന്നത്.

ആദ്യ റീച്ചില്‍ ഉള്‍പ്പെടുന്ന 301 ഭൂ ഉടമകളില്‍ നിന്നായി ഏഴേക്കർ 81 സെന്‍റ് സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഇവർക്ക് നഷ്ടപരിഹാരതുകയായി 297 പേർക്ക് 176.2 കോടി രൂപ വിതരണം ചെയ്തു കഴിഞ്ഞു. ആദ്യറീച്ചില്‍ ഉള്‍പ്പെടുന്ന റോഡിന്‍റെയും പാലത്തിന്‍റെയും നിർമാണത്തിന് 93.64 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ചിലവ് 1000 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ആദ്യറീച്ചിലെ നഷ്ടപരിഹാരതുക വിതരണം ഉള്‍പ്പെടെ നിർമാണ പ്രവർത്തികള്‍ക്കായി 347. 75 കോടി രൂപയാണ് ചെലവഴിക്കുന്നത്.


ചെറിയാന്‍ വർക്കി കണ്‍സ്ട്രക്ഷന്‍ ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് കന്പനിയാണ് നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത്. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ചു മാറ്റുന്ന പ്രവൃത്തി രണ്ടു ദിവ സത്തിനുള്ളിൽ തുടങ്ങുമെന്നും സംഘാടകസമിതിയുടെ ഉദ്ഘാടനം ചെയ്ത് മന്ത്രി ജി.ആർ. അനില്‍ അറിയിച്ചു.

രക്ഷാധികാരികളായി ജി.ആർ. അനില്‍, അടൂർ പ്രകാശ് എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.അമ്പിളി, മുൻ എംഎൽഎ സി. ദിവാകരന്‍, മാങ്കോട് രാധാകൃഷ്ണന്‍, കരകുളം കൃഷ്ണപിള്ള, എസ്.എസ്. രാജലാല്‍, അഡ്വ. ആർ. ജയദേവന്‍, പാട്ടത്തില്‍ ഷെരീഫ് എന്നിവരേയും ചെയർ പേഴ്സണായി യു.ലേഖാറാണി യെയും കണ്‍വീനറായി കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ രാജ് മോഹന്‍ തമ്പിയെയും തെരഞ്ഞെടുത്തു.